Connect with us

Kerala

തെരുവുനായ്ക്കളെ സ്‌നേക്കുന്നവര്‍ പിടിച്ച പുലിവാല് 

Published

on

വടക്കാഞ്ചേരി നഗരസഭയിലെഅകമല പട്ടാണിക്കാട് വനഭൂമിയോട് ചേർന്ന് ആരംഭിച്ച തെരുവുനായ സംരക്ഷണഷെൽറ്റർ നിയമാനുസൃതമായാണ് പ്രവർത്തിക്കുന്നതെന്ന് സ്ഥാപനത്തിന്റെ ചുമതല വഹിക്കുന്ന വാക്കിങ്ങ് ഐ ഫൗഡേഷൻ ആനിമൽ ഫോർ അഡ്വവക്കെസി ഭാരവാഹികൾ അറിയിച്ചു.വടക്കാഞ്ചേരിയിലെ തെരുവുനായ പുനരധിവാസ കേന്ദ്രം പ്രവർത്തന മാരംഭിച്ചത് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി MB രാജേഷിന്റെ അനുമതിയോടു കൂടിയാണെന്ന് മാനേജിങ്ങ് ഡയറക്ടർ വിവേക് കെ. വിശ്വനാഥൻ പറഞ്ഞു. 2024 ഫെബ്രുവരി 15 ന് പദ്ധതിയുടെ നടത്തിപ്പിനായി മന്ത്രിയുമായി തൃത്താലയിൽ വെച്ച് കൂടി ക്കാഴ്ച്ച നടത്തിയിരുന്നു. വടക്കാഞ്ചേരിയിൽ പദ്ധതി ആരംഭിക്കാമെന്ന് മന്ത്രി നിർദ്ദേശിക്കുകയും ചെയ്തു. നഗരസഭ ചെയർമാൻ P.N. സുരേന്ദ്രൻ, സെക്രട്ടറി K. K. മനോജ്, എന്നിവരെ മന്ത്രി നേരിട്ട് വിളിച്ച് സഹായങ്ങൾ നല്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതു പ്രകാരം ചെയർമാനും, സെക്രട്ടറിയുമായി ചർച്ചകൾ നടത്തി പദ്ധതി നടത്തുന്നതിൽ വിരോധമില്ലെന്നറിയിച്ചതിനെത്തുടർന്നാണ് പതിമൂന്ന് ലക്ഷം രൂപ ചെലവഴിച്ച് സംരക്ഷണ കേന്ദ്രം നിർമ്മിച്ചത്. സംരക്ഷ ണ കേന്ദ്രം വന മേഖലയിലായതിനാൽ DFO യ്ക്ക് അപേക്ഷ നല്കി. വടക്കാഞ്ചേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറോട് റിപ്പോർട്ട് നല് കാൻ ആവശ്യപ്പെട്ടെങ്കിലും അത് നടന്നില്ല. ഒരു പ്രാദേശിക നേതാവിന്റെ ഇടപെടലാണ് സംഭവത്തിന് പിന്നിലെന്ന് വഫ ഭാരവാഹികൾ പറഞ്ഞു. നൂറ്റി മുപ്പത്തോളം നായ്ക്കളാണ് കേന്ദ്രത്തിലുള്ളത്. ഇവയെ എവിടേയ്ക്ക് മാറ്റുമെന്ന് പറയാനുള്ള ബാദ്ധ്യത നഗരസഭയ്ക്കുണ്ടെന്ന് ഡയറക്റ്റർ വിവേക് കെ. വിശ്വനാഥൻ പറഞ്ഞു. നഗരസഭയ്ക്കെതിരെ ഹൈക്കോടതിയെ സമീപി ക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സുപ്രീം കോടതി ഉത്തരവും, ഹൈക്കോടതി ഉത്തരവ് പ്രകാരം തദ്ദേശ സ്ഥാപനങ്ങൾ ക്കാണ് തെരുവ് നായകളെ വന്ധീകരിക്കാനും, വാക്സിനേഷൻ ചെയ്യാനും, പുനരദ്ധിവസിപ്പിക്കാനുള്ള ഷെൽററർ പണിയാനും ചുമതലപ്പെടുത്തിയിട്ടുള്ളത്. എന്നാൽ നാൾ ഇതുവരെ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്കും ഷെൽറ്റർ സംവിധാനമില്ല. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയുടെ ഓഫീസ് കൈപ്പറമ്പിലാണ് പ്രവർത്തിച്ചു വരുന്നത്. സുപ്രീം ക്കോടതിയിലും, കേരളഹൈക്കോടതിയിലും നിരവധി പേരാട്ടങ്ങൾ നടത്തിയ സംഘടന ക്കൂടിയാണ് വഫ. അരിക്കൊമ്പൻ, തണ്ണീർ ക്കൊമ്പൻ, ബേലൂർ മഖന എന്നീ വിഷയങ്ങളുൾപ്പെടെ നിരവധി കാട്ടാനയുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീം കോടതിയിലും, ഹൈക്കോടതിയിലും നടത്തി സുപ്രധാന ഉത്തരവുകൾ നേടിയെടുത്ത സംഘടനയാണ് വഫ.

Continue Reading
Advertisement

Kerala

നിള നിറഞ്ഞൊഴുകി

Published

on

കനത്ത മഴയിൽ ഭാരത പുഴ നിറഞ്ഞ് കവിഞ്ഞു.പ്രസിദ്ധമായ പങ്ങാ വ് ശിവക്ഷേത്ര പരിസരത്തും ,പൂമുള്ളി ആയുർവേദ കോളേജിന്റെ പിൻവശത്തും വെള്ളം കയറി. ഭാരത പുഴയുടെ തീരത്തുള്ള സ്മശാനം പൂർണ്ണമായും വെള്ളത്തിൽ മുങ്ങി .തകർന്നു വീണ പഴയ കൊച്ചിൻ പാലത്തിന് മുളിലൂടെ വെള്ളം കുത്തിയൊലിച്ച് ഒഴുകയാണ്. ഭാരത പുഴയുടെ തീരത്തുള്ള പല വീടുകളിലും വെള്ളം കയറി. ഭാരത പുഴയുടെ തീരത്തുള്ള വർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നല്കിയിട്ടുണ്ട്.മഴ കനക്കുന്ന പക്ഷം ഭാരത പുഴയുടെ തീരത്തുള്ള ഹോട്ടലുകളിലും വെള്ളം കയറാൻ സാദ്ധ്യതയുണ്ട്.പറ ന്നൊഴുകുന്ന നിളയുടെ സൗന്ദര്യം കണ്ടാസ്വതിക്കാൻ നിരവധി പേരാണ് കൊച്ചിൻ പാല ത്തിന് മുളിൽ എത്തുന്നതു്.

Continue Reading

Demise

വേട്ടയാടപ്പെട്ടപ്പോഴെല്ലാം ഉമ്മന്‍ ചാണ്ടി ചേര്‍ത്തുനിര്‍ത്തി’; ബിനീഷ്കോടിയേരി

Published

on

വേട്ടയാടപ്പെട്ടപ്പോഴെല്ലാം ഉമ്മൻ ചാണ്ടി ചേർത്തുനിർത്തിയെന്ന് കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. ഏറെ വേട്ടയാടപ്പെട്ട കുടുംബങ്ങളാണ് ഉമ്മൻ ചാണ്ടിയുടേതും കോടിയേരിയുടേതുമെന്ന് ബിനീഷ് കോടിയേരി 24നോട് പറഞ്ഞു മ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിൽ കോട്ടയം പുതുപ്പള്ളിയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ബിനീഷ്. ജയിലിൽ കിടന്നപ്പോൾ തന്നെ വിളിച്ചാശ്വസിപ്പിച്ച ഒരേയൊരു നേതാവായിരുന്നു ഉമ്മൻ ചാണ്ടി.

Continue Reading

India

കരുണം കൂട്ടായ്മ ജനഹൃദയങ്ങളില്‍ ഉമ്മന്‍ ചാണ്ടി എന്ന വിഷയത്തില്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചു

Published

on

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് കരുണം കൂട്ടായ്മ ജനഹൃദങ്ങളിൽ ഉമ്മൻചാണ്ടി എന്ന വിഷയത്തിന് ആസ്പദമാക്കി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിച്ചു.

Continue Reading

Kerala

മുണ്ടത്തിക്കോട് കല്ലടി ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ സൗജന്യ ഔഷധ കഞ്ഞി വിതരണം ആരംഭിച്ചു

Published

on

രാമായണമാസത്തോടനുബന്ധിച്ചു മുണ്ടത്തിക്കോട് കല്ലടി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഒരാഴ്ച ക്കാലം നടത്തുന്ന സൗജന്യ ഔഷധ കഞ്ഞി വിതരണം ആരംഭിച്ചു. ട്രസ്റ്റ് ചെയർമാൻ മാരാത്ത് ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ സുധീഷ്ബാബു അധ്യക്ഷത വഹിച്ചു. പാതിരിക്കോട്ടുകാവ് ക്ഷേത്രസമിതി സെക്രട്ടറി രാജൂ മാരാത്ത് മുഖ്യ അഥിതി ആയി രുന്നു. നൂറ് കണക്കിന് ഭക്ത ജനങ്ങൾ പങ്കാളികളായി. ഇ എം രാമപ്രസാദ് സ്വാഗതവും ജി രഘുനാഥ് നന്ദിയും പറഞ്ഞു. കെ മണികണ്ഠൻ, കെ എം സജീഷ്, പി ബി ബിനീഷ്, വി എസ് സ്മിഷാദ്. സുരേഷ്, സജിത്ത് പുത്തൻവീട്ടിൽ എന്നിവർ നേതൃത്വം നൽകി.

Continue Reading

Exclusive

യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ സാധ്യത

Published

on

യുപി ബിജെപിയിലെ സംസ്‌ഥാന ഘടകത്തിൽ ചേരിതിരിവുകൾ ഉണ്ടെന്ന വാർത്തകൾക്കിടെ യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്നു ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മന്ത്രിസഭയ്ക്ക് പുറമെ ബിജെപി സംസ്‌ഥാന ഘടകത്തിലും വലിയ അഴിച്ചുപണികൾ നടന്നേക്കുമെന്നാണു സൂചന മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയും തമ്മിലുള്ള അസ്വാരസ്യങ്ങൾക്കിടെയാണു പാർട്ടി തലത്തിലും കാബിനറ്റിലും മാറ്റങ്ങൾക്ക് ബിജെപി ഒരുങ്ങുന്നത്

Continue Reading

Kerala

തിരുവനന്തപുരത്ത് ചെന്നാല്‍ ഉമ്മന്‍ ചാണ്ടിയെകാണാം

Published

on

ചീകിയൊതുക്കാതെ പാറിപ്പറക്കുന്ന മുടിയിഴകള്‍, സ്വതസിദ്ധമായ പുഞ്ചിരി, മുഖത്തേക്കൊന്ന് നോക്കുന്ന ആരും ഒരു നിമിഷം അമ്പരന്ന് പോകുന്ന ഉമ്മന്‍ചാണ്ടിയുടെ പൂര്‍ണകായ പ്രതിമ കണ്ടു ഭാര്യ മറിയാമ്മയും മകള്‍ മറിയയും വിതുമ്പി. അദ്ദേഹത്തിന്‍റെ സ്വന്തം വസ്ത്രങ്ങള്‍ ധരിപ്പിച്ച് നിര്‍ത്തിയ പ്രതിമ കണ്ട് ഭാര്യമറിയാമ്മയും മകള്‍ മറിയയും വിതുമ്പി. അദ്ദേഹത്തിന്‍റെ സ്വന്തം വസ്ത്രങ്ങള്‍ ധരിപ്പിച്ച് നിര്‍ത്തിയ പ്രതിമ കണ്ട് ഭാര്യ കൈയ്യിലും കവിളിലും തൊട്ടുകൊണ്ട് ഓര്‍മകളിലേക്ക് പോയി.

Continue Reading
Advertisement
Advertisement

Trending