National

ജമ്മുകശ്മീരിലെ അമർനാഥ് ഗുഹാ ക്ഷേത്രത്തിന് സമീപമുണ്ടായ മേഘവിസ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണത്തിൽ ആശങ്ക തുടരുന്നു.

Published

on

ഇന്നലെ തന്നെ പതിനഞ്ച് മരണം റിപ്പോർട്ട് ചെയ്തിരുന്നു. കാണാതായ 40 ഓളം പേ‍‍ർക്കായി തെരച്ചില്‍ തുടരുകയാണ്. കുടങ്ങിക്കിടക്കുന്നവര്‍ക്കായി സൈന്യത്തിന്‍റെയും അർധസൈനിക വിഭാഗങ്ങളുടെയും ദുരന്തനിവാരണസേനയുടെയും നേതൃത്വത്തില്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. സൈന്യത്തിന്‍റെ ഹെലികോപ്ടറുകളും രക്ഷാദൗത്യത്തിനായി നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ തീർത്ഥാടനം നടക്കുമ്പോഴായിരുന്നു മേഘവിസ്ഫോടനവും പിന്നാലെ പ്രളയവും ഉണ്ടായത്. മേഘവിസ്ഫോടനത്തില്‍ മൂന്ന് ഭക്ഷണശാലകളും 25 ടെന്‍റുകളും പ്രളയത്തില്‍ തകർന്നതാണ് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടിയത്.മരിച്ച തീര്‍ഥാടകരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. സാധ്യമായ എല്ലാ സജ്ജീകരണങ്ങളും രക്ഷാപ്രവർ‍ത്തനത്തിനായി ഒരുക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. സ്ഥലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും ലഫ്റ്റനന്‍റ് ഗവർണറെ വിളിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version