പാലക്കാട്, ഗുരുവായൂർ, ചെറുതുരുത്തി എന്നിവിടങ്ങളിൽ നിന്നും ചികിത്സയ്ക്ക് എത്തിച്ച നായ്ക്കളുടെ ശരീരത്തിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ നടത്തിയ എക്സറേ പരിശോധനയിലാണ് നായ്ക്കളുടെ ശരീരത്തിൽ വെടിയുണ്ടകൾ കണ്ടത്. പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇക്കഴിഞ്ഞ 11ന് ആറാട്ടുകുളങ്ങരയിൽ ചികിത്സക്കെത്തിച്ച നായയെ പരിശോധിച്ചതിൽ നായയുടെ വയറ്റിൽ വെടിയുണ്ടകൾ കണ്ടെത്തിയിരുന്നു. നായ പിന്നീട് ചത്തു. എയർഗണ്ണിൽ ഉപയോഗിക്കുന്ന പെല്ലറ്റുകളാണ് ശരീരത്തിൽ ഉണ്ടായിരുന്നത്. മൂന്ന് വെടിയുണ്ടകൾ ശരീരത്തിൽ കണ്ടെത്തി. കരുനാഗപ്പള്ളിയിലെ വെറ്റ്സ് എൻ പെറ്റ്സ് ഫോർട്ട് ഹോം എന്ന സ്വകാര്യ മൃഗാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നായ ചത്തത്.