Charamam

ജനുവരി 28 ; ഹാസ്യത്തിൻറെ വേറിട്ട മുഖം, മാള അരവിന്ദൻ സ്മരണ ദിനം

Published

on

ചിരിയുടെ വിസ്മയമായി മലയാള സിനിമാലോകത്തും സാംസ്കാരിക വേദികളിലും നിറഞ്ഞുനിന്ന നടനായിരുന്നു മാള അരവിന്ദൻ (1939 – 2015). ഹാസ്യറോളുകൾക്കൊപ്പം തന്നെ ക്യാരക്ടർ റോളുകളും അവതരിപ്പിച്ചിരുന്നു. കുതിരവട്ടം പപ്പുവിനും ജഗതി ശ്രീകുമാറിനും സമകാലീനനായ മാള സ്വതസിദ്ധമായ നർമ്മ പ്രകടനങ്ങൾ കൊണ്ട് എന്നും വ്യത്യസ്തനായി നിന്നു. നീട്ടിയും കുറുക്കിയും വെള്ളിവീഴ്ത്തിയും ചിരിച്ചും മുന്നോട്ടു നീങ്ങുന്ന സംഭാഷണശൈലിയാണ് മാളയുടെ പ്ലസ് പോയിന്റ്. എൺപതുകളിൽ ഒരു മാള തരംഗം തന്നെ മലയാളസിനിമയിലുണ്ടായിഎറണാകുളം ജില്ലയിലെ വടവാതൂരിലെ എക്‌സൈസ് ഉദ്യോഗസ്ഥനായ അയ്യപ്പന്റേയും സംഗീത അധ്യാപികയായ പൊന്നമ്മയുടെയും മൂത്ത മകനായിട്ടാണ് ജനിച്ചത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചു. അമ്മ പാട്ടുപഠിപ്പിക്കുമ്പോൾ തകരപ്പെട്ടിയിൽ താളമിട്ടാണ് അരവിന്ദൻ കലാജീവിതം തുടങ്ങുന്നത്. തബലയോടുള്ള താല്‍പര്യം മനസിലാക്കിയ അമ്മ അരവിന്ദനെ കൊച്ചിൻ മുഹമ്മദ് ഉസ്താദ് എന്നയാളുടെ അടുത്ത് തബല പഠനത്തിനായി ചേർത്തു.ജോലിക്കായി അമ്മ തൃശൂർ ജില്ലയിലെ മാളയിൽ വന്നു താമസമാക്കിയതോടെയാണ് അരവിന്ദൻ പിന്നീട് മാള അരവിന്ദൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. എസ്.എസ്.എൽ.സിക്ക് ശേഷം നാടകത്തിന്റെ പിന്നണിയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്.12 വർഷം നാടകത്തിലും 40 വർഷം സിനിമയിലും പ്രവർത്തിച്ചു. നാല്‍പത് വർഷത്തെ സിനിമാജീവിതത്തിൽ 650 ലേറെ സിനിമകളിൽ അഭിനയിച്ചു. അന്നമനട കലാസമിതിയുമായി ബന്ധപ്പെട്ടാണ് കലാപ്രവർത്തനം ആരംഭിച്ചത്. സുഹൃത്ത് പരമനോടൊന്നിച്ചായിരുന്നു നാടകരംഗത്തെത്തിയത്. പരമന്റെ ഹാർമോണിയവും അരവിന്ദന്റെ തബലയും ഒന്നിച്ചപ്പോൾ പിന്നീട് ഇരുവരും അമച്വർ നാടക വേദികളിലെ സ്ഥിരം സാനിധ്യമായി.2013 ൽ പുറത്തിറങ്ങിയ ഗോഡ് ഫോർ സെയിലാണ് റിലീസ് ചെയ്ത അവസാന ചിത്രം. മിമിക്‌സ്പരേഡ്, കന്മദം, അഗ്നിദേവൻ, ആളൊരുങ്ങി അരങ്ങൊരുങ്ങി, പൂച്ചക്കൊരു മുക്കുത്തി, വെങ്കലം, ഉപ്പുകണ്ടം ബ്രദേഴ്‌സ്, ഭൂതക്കണ്ണാടി, ജോക്കർ, കണ്ടു കണ്ടറിഞ്ഞു, കൊച്ചു കൊച്ചു സന്തോഷങ്ങൾ, മധുര നൊമ്പരക്കാറ്റ്, വധു ഡോക്ടറാണ്. മീശമാധവൻ, മഹായാനം, പട്ടാളം, സേതുരാമയ്യർ സി.ബി.ഐ, ലൂസ് ലൂസ് അരപ്പിരി ലൂസ്, പെരുമഴക്കാലം, രസികൻ. സന്ദേശം, പുണ്യാളൻ അഗർബത്തീസ് തുടങ്ങിയ ചിത്രങ്ങളിലെ മാള അരവിന്ദന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version