പുതിയ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ആദ്യ ബല പരീക്ഷണമാണ് ഇന്ന് നടന്നത്. ബിജെപിയുടെ രാഹുൽ നർവേക്കറും ശിവസേനയുടെ രാജൻ സാൽവിയും തമ്മിലായിരിന്നു പോരാട്ടം. ഗോവയിലായിരുന്ന ശിവസേന വിമത എം എൽ എമാർ മുംബൈയില്‍ ഇന്നലെ തിരിച്ചെത്തിയിരിന്നു. വ്യക്തമായ ഭുരിപക്ഷമോടെയാണ് ബി ജെ പി യുടെ വിജയം. ഇതോടെ നാളെ നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ ഏക്നാഥ് ഷിൻഡെ പക്ഷത്തിന് വിജയം ഉറപ്പായി. വിമതരിൽ കുറച്ചു പേർ തങ്ങൾക്കൊപ്പം നീക്കുമെന്ന ഉദ്ധവ് താക്കറെയുടെ പ്രതിക്ഷയും ഇതോടെ ഇല്ലാതെയായി