മന്ത്രി എം.വി.ഗോവിന്ദന്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സ്പീക്കര്‍ എം.ബി.രാജേഷിനെ സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രിയായി നിശ്ചയിച്ചു. രാജേഷിന് പകരം തലശേരി എം.എല്‍.എ എ.എന്‍.ഷംസീര്‍ സ്പീക്കറാകും. എം.വി.ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവച്ചു. ഇന്ന് ചേര്‍ന്ന സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതോടെയാണ് എം.വി.ഗോവിന്ദന്‍ സെക്രട്ടറിയായത്. ഓണത്തിന് മുന്‍പ് തന്നെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം. അതേസമയം രാജി വെച്ച സജി ചെറിയാന്‍റെ ഒഴിവിലേക്ക് മന്ത്രിയുണ്ടാവില്ല. തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പുകളാണ് എം വി ഗോവിന്ദൻ കൈകാര്യം ചെയ്തത്. ഇതേ വകുപ്പിലാണോ എം ബി രാജേഷിനെ ചുമതലപ്പെടുത്തുകയെന്നതിൽ വ്യക്തത വന്നിട്ടില്ല.