പുന്നംപറമ്പ് ചാലിശ്ശേരി 64 വയസ്സുള്ള നാരായണനാണ് തൃശൂർ ഫാസ്റ്റ് ട്രാക് കോടതി സ്പെഷ്യൽ ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷ വിധിച്ചത്. എട്ട് വർഷം കഠിന തടവ് കൂടാതെ 35,000 രൂപ പിഴയും ഇയാൾ ഒടുക്കണം
പോക്സോ നിയമം 9, 10 വകുപ്പുകൾ പ്രകാരം ഏഴ് വർഷവും, 25000 രൂപ പിഴയടക്കുന്നതിനും ഇന്ത്യൻ ശിക്ഷാ നിയമം 506 പ്രകാരം ഭീഷണിപ്പെടുത്തിയതിന് ഒരു കൊല്ലവും 10000 രൂപ പിഴയടക്കുന്നതിനുമാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം നാല് മാസം കൂടി തടവ് അനുഭവിക്കണം. 2014 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത് .പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 10 സാക്ഷികളെ ഹാജരാക്കി 12 രേഖകൾ തെളിവിൽ സ്വീകരിച്ചു. വടക്കാഞ്ചേരി എസ്. ഐ കൃഷ്ണൻ പോറ്റി ഇൻസ്പെക്ടർ മാരായ ഇ. വി. ജോണി, കെ എസ് സുബിഷ്മോൻ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ. പി അജയ് കുമാർ ഹാജരായി