Local

കരുവന്നൂര്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

Published

on

ബുധനാഴ്ച്ച ഉച്ചയോടെ കരുവന്നൂര്‍ വലിയപാലത്തിന് മുകളില്‍ സൈക്കിളില്‍ എത്തിയ വിദ്യാര്‍ത്ഥി പാലത്തില്‍ നിന്നും പുഴയിലേയ്ക്ക് എടുത്ത് ചാടുകയായിരുന്നു.പുല്ലൂര്‍ അമ്പലനട സ്വദേശി ചുങ്കത്ത് വീട്ടില്‍ ജോസിന്റെ മകന്‍ അലന്‍ ക്രിസ്‌റ്റോ (17) ആണ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്.ബുധനാഴ്ച്ച മുതല്‍ ഇരിങ്ങാലക്കുട ഫയര്‍ഫേഴ്‌സും തൃശ്ശൂരിലെ സ്‌കൂബാ ടീമും ഇരിങ്ങാലക്കുട പോലീസും കുട്ടിയ്ക്കായി കിലോമീറ്ററുകളോളം പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കില്ലും കുട്ടിയെ കണ്ടെത്തിയിരുന്നില്ല.ചിമ്മിനി ,പീച്ചി ഡാമുകള്‍ തുറന്നിരുന്നത് തിരച്ചില്‍ ദുഷ്‌ക്കരമാക്കിയിരുന്നു.വെള്ളിയാഴ്ച്ച ഉച്ചയോടെ കാട്ടുര്‍ മുനയം ദ്വീപിന് സമീപത്ത് നിന്നാണ് പുഴയില്‍ വീണ് കിടന്നിരുന്ന മരച്ചില്ലയില്‍ തടഞ്ഞ നിലയില്‍ പാന്റും ബനിയനും ധരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.പ്രദേശവാസിയായ സിജി എന്ന വീട്ടമ്മയുടെ വഞ്ചിയില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ സജീവന്റെ നേതൃത്വത്തിലാണ് മൃതദേഹം കരയ്ക്ക് കയറ്റിയത്.അഴുകി തുടങ്ങിയ മൃതദേഹത്തില്‍ ധരിച്ചിരുന്ന കൊന്ത തിരിച്ചറിഞ്ഞാണ് മൃതദേഹം അലന്റെത് തന്നെയെന്ന് ബന്ധുക്കള്‍ സ്ഥിരികരിച്ചത്.ഇരിങ്ങാലക്കുട പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.അവിട്ടത്തൂര്‍ എല്‍ ബി എസ് എം എച്ച് എസ് ഹൈസ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ് അലന്‍.പിതാവ് ജോസ് ( ഹെഡ് ക്ലാര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് തളിക്കുളം ) അമ്മ സോഫി. സഹോദരന്‍ ഡോണ്‍ ഗ്രെഷീസ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version