Malayalam news

സുരക്ഷയൊരുക്കാൻ “വിദ്യാ വാഹിനി”

Published

on

വിദ്യാർത്ഥികളുടെ ബസുകളിലെ യാത്ര ഇനി സുരക്ഷിതമാകും. സ്കൂൾ ബസ്സിലെ യാത്ര സുരക്ഷിതമാക്കാന്‍ ജിപിഎസ് അധിഷ്ഠിത മൊബൈല്‍ ആപ്ലിക്കേഷന്‍ ഘടിപ്പിക്കുന്നതിനുള്ള നടപടികൾ ഉടൻ വരും. ഇതിനു വേണ്ടിയുള്ള ഒരുക്കങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാവുമെന്ന് മന്ത്രി ആന്റണി രാജു നിയമസഭയില്‍ അറിയിച്ചു.
‘വിദ്യാവാഹിനി’ എന്നാണ് ആപ്പിന്റെ പേര്. ഇതിലൂടെ കുട്ടികളുടെ യാത്ര തത്സമയം നിരീക്ഷിക്കാനാകും. മാത്രവുമല്ല ബന്ധപെടാനായി ടോള്‍ ഫ്രീ നമ്ബറും ഏര്‍പ്പെടുത്തും. കെഎസ്‌ആര്‍ടിസി ബസുകളുടെ സമയക്രമം ജിപിഎസ് അധിഷ്ഠിതമായി ‍‍ഡിജിറ്റൈസ് ചെയ്യുന്നതിനു റൂട്ട് മാനേജ്മെന്റ് സിസ്റ്റവും ഇതില്‍ നടപ്പാക്കും. ഇതോടെ രക്ഷിതാക്കൾക്ക് ആശങ്കയില്ലാതെ കുട്ടികളെ സ്കൂളിൽ വിടാം.വിദ്യാര്‍ഥികള്‍ക്കു രാവിലെ സ്കൂളില്‍ പോകാനുള്ള ഒരുക്കം ആപ് നോക്കി ക്രമീകരിക്കാം. സ്കൂള്‍ ബസ് എവിടെ എത്തിയെന്നും തങ്ങളുടെ സ്റ്റോപ്പില്‍ എത്തിച്ചേരാന്‍ എത്ര സമയമെടുക്കുമെന്നും ഈ ആപ് വഴി മനസ്സിലാക്കാന്‍ സാധിക്കും. ഇതിലൂടെ കുട്ടികളുടെ യാത്ര തത്സമയം നിരീക്ഷിക്കാനാകും. സ്കൂള്‍ ബസുകളെ ജിപിഎസ് വഴി ഗതാഗത വകുപ്പിന്റെ സെര്‍വറുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. 20,000 സ്കൂള്‍ ബസുകളാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. ഇതില്‍ ഫിറ്റ്നസ് പരിശോധന കഴിഞ്ഞ് ജിപിഎസ് ഘടിപ്പിച്ച്‌ പുറത്തിറങ്ങിയത് 14,000 എണ്ണമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version