Connect with us

International

ഓണവുമായി ബന്ധപ്പെട്ട് ബഹറിൻ കേരളീയ സമാജം ആഘോഷപരിപാടികൾ സംഘടിപ്പിച്ചു

Published

on

ഓണവുമായി ബന്ധപ്പെട്ട് ബഹറിൻ കേരളീയ സമാജം ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി ഓണാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ബഹറിൻ കേരളീയ സമാജം ആയിരക്കണക്കിന് മനുഷ്യർക്ക് ദുരിതങ്ങളിൽ അഭയകേന്ദ്രമാവുന്നു എന്നത് തനിക്കേറേ സന്തോഷം നൽകുന്നുവെന്ന് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് യൂസഫലി പറഞ്ഞു, സമാജം രൂപീകരണത്തിൽ സഹകരിച്ചതിൽ താൻ ഏറെ അഭിമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.ബഹറിൻ കേരളീയ സമാജം മിഡിലീസ്റ്റിലെ ഇന്ത്യൻ കൾച്ചറൽ ഹബ്ബായി മാറിയിരിക്കുന്നു. സമാജം ഭരണസമിതിക്ക് സാമൂഹികവും സാംസ്‌ക്കാരികവുമായ പ്രൗഢി നിലനിർത്താൻ സാധിക്കുന്നതിൽ യൂസഫലി അഭിനന്ദനങ്ങൾ അറിയിച്ചു.ഓണാഘോഷങ്ങളുടെ വൈവിധ്യവും സാംസ്‌ക്കാരിക തനിമയും ചോരാതെ പുന:സൃഷ്ടിക്കാൻ ബഹറിൻ കേരളീയ സമാജത്തിന് സാധിക്കുന്നതായി ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. ഓണത്തെയും മലയാളികളെയും അടുത്തറിയാൻ സമാജം സഹായിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എംഎ യൂസഫലി ഇന്ത്യൻ സമൂഹത്തിനും വിശിഷ്യ കേരളീയ സമൂഹത്തിനും നൽകുന്ന സംഭാവനകൾ അതുല്യമാണെന്ന് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. യൂസഫലി ഗൾഫ് രാഷ്ട്രങ്ങളും ഇന്ത്യയും തമ്മിലെ കണക്റ്റിങ്ങ് ബ്രിഡ്ജ് ആണെന്നും അദ്ദേഹത്തിന്റെ മാനുഷിക പ്രവർത്തനങ്ങൾക്ക് സമാനതകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഉദ്ഘാടന ചടങ്ങിൽ ബഹറിൻ സോഷ്യൽ ഡവലപ്‌മെൻറ് മന്ത്രി ഒസാമ ബിൻ അഹമ്മദ് ഖലാഫ് അൽ അസ്ഫൂർ മുഖ്യാതിഥിയായി പങ്കെടുത്തു. ഓരോ വർഷത്തേയും ഓണാഘോഷങ്ങൾ മികച്ചതാക്കാൻ ശ്രമിക്കുന്നതായും അതിന് ബഹറിൻ മലയാളി സമൂഹവും ബഹറിൻ ഭരണകൂടവും നൽകുന്ന സഹായങ്ങളെ നന്ദിയോടെ സ്മരിക്കുന്നതായി ബി.കെ. എസ് ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ അഭിപ്രായപ്പെട്ടു.തുടർന്ന് പ്രശസ്ത പിന്നണി ഗായിക കെ.എസ്.ചിത്ര, രൂപരേവതി, നിഷാദ് എന്നിവർ ഗാനമേള അവതരിപ്പിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

India

കരുണം കൂട്ടായ്മ ജനഹൃദയങ്ങളില്‍ ഉമ്മന്‍ ചാണ്ടി എന്ന വിഷയത്തില്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചു

Published

on

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് കരുണം കൂട്ടായ്മ ജനഹൃദങ്ങളിൽ ഉമ്മൻചാണ്ടി എന്ന വിഷയത്തിന് ആസ്പദമാക്കി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിച്ചു.

Continue Reading

Exclusive

യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ സാധ്യത

Published

on

യുപി ബിജെപിയിലെ സംസ്‌ഥാന ഘടകത്തിൽ ചേരിതിരിവുകൾ ഉണ്ടെന്ന വാർത്തകൾക്കിടെ യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്നു ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മന്ത്രിസഭയ്ക്ക് പുറമെ ബിജെപി സംസ്‌ഥാന ഘടകത്തിലും വലിയ അഴിച്ചുപണികൾ നടന്നേക്കുമെന്നാണു സൂചന മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയും തമ്മിലുള്ള അസ്വാരസ്യങ്ങൾക്കിടെയാണു പാർട്ടി തലത്തിലും കാബിനറ്റിലും മാറ്റങ്ങൾക്ക് ബിജെപി ഒരുങ്ങുന്നത്

Continue Reading

Entertainment

പോപ്പ് സംഗീത രാജാവ് മൈക്കിൾ ജാക്സൺ വിട പറഞ്ഞിട്ട് പതിനഞ്ച് വർഷം.

Published

on

ചടുലമായ ചുവടുകളും മനംനിറക്കുന്ന സംഗീതവുമായി നാല് പതിറ്റാണ്ടിലധികം നമ്മേ മൈക്കിൾ ജാക്സൺ വിസ്‍മയിപ്പിച്ചു. സംഗീതത്തിലൂടെ സമൂഹത്തിന്റെ അപചയങ്ങൾക്കെതിരെ ശബ്ദിച്ച കലാകാരനായിരുന്നു ജാക്സൺ.
പോപ്പ് സംഗീതത്തിലെ കറുപ്പിനും വെളുപ്പിനുമിടയിൽ ജീവിച്ച കലാകാരനായിരുന്നു മൈക്കൽ ജാക്സൺ. കടുത്ത വർണ വിവേചനത്തിന്റെ നാളുകളിലായിരുന്നു മൈക്കൽ ജാക്സൺ രംഗപ്രവേശം ചെയ്തത്. സ്വന്തം രൂപത്തെ കുറിച്ചുള്ള അപകർഷതാബോധം സംഗീതം കൊണ്ട് മൈക്കൽ ജാക്സൺ തുടച്ചുമാറ്റി. തന്റെ കൺമുന്നിൽക്കണ്ട തിന്മകളെ ചോദ്യം ചെയ്ത ജാക്‌സണിലൂടെയായിരുന്നു ആധുനിക പോപ്പ് സംഗീതത്തിന്റെ വളർച്ച. പ്രണയം, വർണവിവേചനം, ഏകാന്തത, വനനശീകരണം, മലിനീകരണം, ദാരിദ്ര്യം,യുദ്ധക്കെടുതികൾ. ജാക്സൺ തന്റെ ഗാനങ്ങളിലൂടെ ചർച്ച ചെയ്ത വിഷയങ്ങൾ അനവധി. 1991 ൽ പുറത്തിറങ്ങിയ Dangerous എന്ന ആൽബം ലോകത്തെ ഏറ്റവും മൂല്യമേറിയ സംഗീതജ്ഞനാക്കി ജാക്‌സനെ മാറ്റി .

സ്മൂത്ത് ക്രിമിനൽ എന്ന ഗാനത്തിനായി നിർമിച്ച പ്രത്യേക ആന്റി – ഗ്രാവിറ്റി ഷൂവിന്റെ പേറ്റന്റ് ജാക്‌സന്റെ പേരിലാണ്.സംഗീത ലോകത്തും പുറത്തും വിവാദങ്ങളുടെ തോഴനായിരുന്നു ജാക്സണ്‍. അൻപതാം വയസിൽ ദുരൂഹമായി മരണത്തോട് കീഴടങ്ങിയ ജാക്സന്റെ അവസാന യാത്ര 250 കോടിയോളം ആളുകളാണ് തത്സമയം കണ്ടത്. പോപ്പ് സംഗീതത്തിൽ പകരക്കാരനില്ലാത്ത പ്രതിഭയുടെ ഓർമകൾക്ക് പ്രണാമം.

Continue Reading

Exclusive

മംഗഫിൽ ഉണ്ടായ തീ പിടുത്തം മരണം നാല്പത് കവിഞ്ഞു

Published

on

കുവൈത്തിൽ ഇന്ന് പുലർച്ചെ മംഗഫിലെ തൊഴിലാളി താമസ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 40 കവിഞ്ഞതായി പ്രാദേശിക അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റു വിവിധ ആശുപത്രികളിൽ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. മരണമടഞവരിൽ ഭൂരിഭാഗം പേരും മലയാളികളാണെന്നാണ് വിവരം.ഇവരുടെ പേര് വിവരങ്ങൾ വരും മണിക്കൂറുകളിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് പുലർച്ചെ നാല് മണിയോട് കൂടിയാണ് മങ്കെഫ് ബ്ളാക്ക് നാലിലുള്ള കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്.മലയാളി ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ജീവനക്കാർ താമസിക്കുന്ന ഈ കെട്ടിടത്തിലെ ഭൂരിഭാഗം പേരും മലയാളികളാണ്. പരിക്കേറ്റ 21 പേരെ അദാൻ ആശുപത്രിയിലും 11 പേരെ മുബാറക് അൽ കബീർ ആശുപത്രിയിലും 4 പേരെ ജാബിർ ആശുപത്രിയിലും 6 പേരെ ഫർവാനിയ ആശുത്രികളിലുമാണ് പ്രവേശിപ്പിച്ചത്. താഴെ നിലയിൽ തീ പടരുന്നത് കണ്ട് മുകളിൽ നിന്ന് പലരും ചാടിയത് മൂലം ചിലർക്ക് പരിക്കേറ്റു. ഫയർഫോഴ്സും പോലീസും എത്തിയാണ് തീ അണയ്ച്ചത്.കെട്ടിടത്തിന്റെ താഴെ നിലയിൽ സംഭരിച്ച ഗ്യാസ് സിലിണ്ടറുകളാണ് അപകടത്തിനു കാരണമായതെന്ന് ഫയർ ഫോഴ്‌സ് വൃത്തങ്ങൾ അറിയിച്ചു. ആഭ്യന്തര മന്ത്രി ഫഹദ് അൽ യൂസുഫ് അപകട സ്ഥലം സന്ദർശിച്ചു അന്വേഷണത്തിന് ഉത്തരവിട്ടു.

Continue Reading

International

ബോബ് മാര്‍ലിയുടെ കൊച്ചുമകന്‍ ജോ മെര്‍സ അന്തരിച്ചു

Published

on

ചൊവ്വാഴ്ച അമേരിക്കയില്‍ വെച്ചായിരുന്നു വാഹനത്തില്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്. ജമൈക്കന്‍ അമേരിക്കന്‍ റെഗ്ഗി ആര്‍ട്ടിസ്റ്റ് ജോസഫ് മെര്‍സ മാര്‍ലി അന്തരിച്ചു. 31 വയസ്സായിരുന്നു. ലോക പ്രശസ്ത ജമൈക്കന്‍ റെഗ്ഗേ സംഗീതഞ്ജനും ഗിറ്റാറിസ്റ്റും ഗാനരചയിതാവുമായ ബോബ് മാര്‍ലിയുടെ ചെറുമകനും സ്റ്റീഫന്‍ മാര്‍ലിയുടെ മകനുമായിരുന്നു അദ്ദേഹം. ജോ മെര്‍സ എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹത്തെ സ്വന്തം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ചൊവ്വാഴ്ച അമേരിക്കയില്‍ വെച്ചായിരുന്നു വാഹനത്തില്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്. ആസ്ത്മ അറ്റാക്കാണ് മരണകാരണം എന്നാണ് ലഭിക്കുന്ന വിവരം.

Continue Reading

International

ഡിസംബർ 3 ഭിന്നശേഷിക്കാരുടെ അന്താരാഷ്ട്ര ദിനം

Published

on

ഡിസംബർ 3 ഭിന്നശേഷിക്കാരുടെ അന്താരാഷ്ട്ര ദിനമാണ്. സാമൂഹിക ജീവിതത്തിൽ ഭിന്നശേഷിയുള്ളവർ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഐക്യരാഷ്ട്ര സഭ ഇങ്ങനെയൊരു ദിനം ആഘോഷിക്കാൻ തീരുമാനിച്ചത്. 1975-ൽ ഐക്യരാഷ്ട്ര സഭ ഭിന്നശേഷിക്കാരുടെ അവകാശ പ്രഖ്യാപനം നടത്തി. പിന്നീട് 1982 ഭിന്നശേഷിക്കാരുടെ വർഷമായി ആഘോഷിച്ചു. തുടർന്ന് 1983-92 വരെയുള്ള കാലഘട്ടം ഭിന്നശേഷിക്കാരുടെ ദശകമായും ആചരിച്ചു. ഇതിൻറെ അവസാനം 1992-ലാണ് എല്ലാവർഷവും ഡിസംബർ 3 ഭിന്നശേഷി ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്. ഭിന്നശേഷിയുള്ളവർക്ക് സമൂഹത്തിൻ്റെ മുഖ്യധാരയിൽ പങ്കാളിത്തം ഉറപ്പാക്കുക വഴി സമഗ്ര വികസനം സാധ്യമാക്കുക എന്ന സമീപനമാണ് ഐക്യരാഷ്ട്ര സഭ മുന്നോട്ട് വയ്ക്കുന്നത്. ഇതിനായി ഐക്യരാഷ്ട്ര സഭ മുൻകൈ എടുക്കുകയും, ദേശീയ തലത്തിൽ നിയമനിർമ്മാണം, നയ സമീപനം എന്നിവയിൽ മാറ്റം കൊണ്ടുവരാൻ ഇടപെടൽ നടത്തുകയും ചെയ്യുന്നു. യുഎന്നിൻറെ ഭാഗമായ ലോകാരോഗ്യ സംഘടനയും ഭിന്നശേഷി ദിനാഘോഷങ്ങളുടെ ഏകോപനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നു. ഈ ദിനാഘോഷം ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം എല്ലാ വർഷവും ലോകത്തെ ഓർമ്മപ്പെടുത്തുക കൂടിയാണ്.

Continue Reading
Advertisement
Advertisement

Trending