വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരിക്കെ മരണമടഞ്ഞ വടക്കാഞ്ചേരി സ്വദേശി യൂസഫിന്‍റെ (46) മൃതദേഹം പോസ്റ്റുമാർട്ടം ചെയ്യാതെ ബന്ധുക്കൾക്ക് വിട്ടുകൊടുത്ത സംഭവത്തിലായിരുന്നു സസ്പെൻഷൻ. സംഭവം വിവാധമായതിനെ തുടർന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് അന്വേഷണത്തിന് ഉത്തരവിട്ടിരിന്നു. സംഭവം അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം ഡോക്ടർ കുറ്റക്കാരനല്ലെന്നു കണ്ടെത്തി റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്നാണ് ഡോക്ടരുടെ സസ്പെൻഷൻ പിൻവലിച്ചത്. ഡോ : പി ജെ ജേക്കബ് ഇന്ന് രാവിലെ മെഡിക്കൽ കോളേജ് പ്രിൻസിപ്പാള്‍ ഡോ: ബി.ഷീലക്ക് മുൻപിൽ ഹാജരായി ജോലിക്ക് തിരികെ കയറി. തൃശ്ശൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജ് ഓർത്തോ വിഭാഗത്തിലെ ജനകീയനായ ഡോക്ടർ ആണ് ഡോ : പി ജെ ജേക്കബ്.
കുമ്പളങ്ങാട് കുറുമക്കാവ് വേലയുടെ ഭാഗമായി നടന്ന എഴുന്നള്ളിപ്പിനിടേയാണ് ആന ഇടഞ്ഞോടിയത്. കുന്നംകുളം മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. ആനപ്പുറത്തിരുന്നിരുന്ന പാപ്പാൻ ബാബു നിലത്തു വീണെങ്കിലും പരുക്കേൽകാതെ രക്ഷപ്പെട്ടു. ആനയെ പാപ്പാന്മാർ ചേർന്ന് തളച്ചു.
കടയിലെ ചില്ല് വാതിലിൽ തലയിടിച്ച് വൃദ്ധന് ദാരുണാന്ത്യം. ചാവക്കാട് മണത്തലയിലാണ് അപകടം. മണത്തല സ്വദേശി ടിവി ഉസ്മാനാണ് മരിച്ചത്. ഡ്രൈ ഫ്രൂട്ട്‌സ് കടയിൽ സാധനം വാങ്ങാനെത്തിയതായിരുന്നു ഉസ്മാൻ. ഇയാൾ കടയുടെ ചില്ല് വാതിൽ കണ്ടില്ല. പെട്ടെന്ന് കടക്കവേ തലയിടിച്ച് മലർന്ന് വീഴുകയായിരുന്നു. വീഴ്ചയിൽ തലയുടെ പിന്നിൽ ആഴത്തിൽ മുറിവേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലനാവികസേനയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനാണ് ഉസ്മാൻ.
വടക്കാഞ്ചേരി പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന മുള്ളൂർക്കര വണ്ടിപറമ്പ് മണ്ഡലം കുന്ന് ചായക്കടയ്ക്കു സമീപം റോഡരികിൽ കിടക്കുകയും മുള്ളൂർ ക്കര ഭാഗത്ത് ആക്രി പെറുക്കി നടന്നിരുന്നതായി പറയുന്ന യാളെ ജില്ലാ ആശുപത്രി യിൽ പ്രവേശി പ്പിക്കുകയും ഡോക്ടർ മരണം സ്ഥിരീകരി ക്കുകയും ചെയ്തു. ഇയാളുടെ ബന്ധുക്കളേ കുറിച്ചോ നാട്ടുകാരെ കുറിച്ചോ അറിയാൻ കഴിയാത്തതു മൂലം മൃതദ്ദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. തമിഴും, മലയാളവും ഇടകലർന്ന ഭാഷയാണ് ഇയാൾ സംസാരിച്ചിരുന്നത്. ഇയാളെ ക്കുറിച്ച്എന്തെങ്കിലും അറിവ് ലഭിക്കുന്നവർ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക ഫോൺ: 04884-236223.
ആചാര വൈവിദ്ധ്യങ്ങളേറെയുള്ള മച്ചാട് മാമാങ്കത്തോടനുബന്ധിച്ച് കരുമത്ര ദേശപന്തലിന് കാൽനാട്ടി. പാറപ്പുറം സെന്ററിൽ നടന്ന കാൽനാട്ടൽ ചടങ്ങിൽ രക്ഷാധികാരികളായ പി. രാമൻ കുട്ടി, ബാലൻ എടമന, സെക്രട്ടറി കെ.ശ്രീദാസ്, വർക്കിംഗ് പ്രസിഡന്റ് ശരത്ത് കല്ലിപറമ്പിൽ, എം.സുന്ദരൻ, കണ്ണൻ കൊച്ചാട്ടിൽ എന്നിവർ നേതൃത്വം നൽകി. മാമാങ്കാ ഘോഷത്തോടനുബന്ധിച്ച് ദേശത്ത് കലാ സാംസ്‌കാരിക പരിപാടികൾക്ക് ശനിയാഴ്ച്ച തുടക്കമാകും. 21 നാണ് പ്രസിദ്ധമായ മച്ചാട് മാമാങ്കം
സ്ത്രീകൾ സ്വന്തം ശക്തിയിൽ വിശ്വസിക്കണമെന്ന് കലാമണ്ഡലം ചാൻസലർ പദ്മഭൂഷൺ ഡോ. മല്ലിക സാരാഭായി അഭിപ്രായപെട്ടു. പഞ്ചായത്ത് സംവിധാനത്തെ കുറിച്ച് അറിയുന്നതിനും കുടുംബശ്രീ അംഗങ്ങളുമായി സംവദിക്കുന്നതിനുമായി വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് സന്ദർശിച്ചവേളയിലാണ് ഈ അഭിപ്രായം പങ്കുവെച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുൽ ഖാദർ, വൈസ് പ്രസിഡന്റ് പി. നിർമല ദേവി, ഭരണാസമിതി അംഗങ്ങൾ തുടങ്ങിയവർ ചേർന്നു ചാൻസലറെ സ്വീകരിച്ചു. തുടർന്ന് കുടുംബശ്രീ അംഗങ്ങൾ, ഭരണസമിതിയംഗങ്ങൾ, ഓഫീസ് ജീവനക്കാർ എന്നിവരുമായി സംവദിച്ചു. കലാമണ്ഡലം രജിസ്ട്രാർ ഡോ. പി. രാജേഷ്‌കുമാർ, സിഡിഎസ് ചെയർപേഴ്സൺ മിനി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ ആർ ഗിരീഷ് , പിഎ യൂസഫ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എംഎം ജമീല എന്നിവർ പരിപാടിയിൽ പങ്കെടുത്തു.