Connect with us

Business

ലേഡീസ് ഹോസ്റ്റലിൽ നിന്ന് ലാപ്ടോപ്പും പണവുമായി മുങ്ങിയ യുവതിയെ പിടികൂടി

Published

on

ആദായനികുതി ഉദ്യോഗസ്ഥചമഞ്ഞ് ലേഡീസ് ഹോസ്റ്റലിൽനിന്ന് ലാപ്ടോപ്പും പണവുമായി മുങ്ങിയ യുവതിയെ പോലീസ് പിടികൂടി. മധുരസ്വദേശിനി രാമലക്ഷ്മി (31) ആണ് ആർ.എസ്. പുരം പോലീസിന്റെ പിടിയിലായത്. ആഴ്ചകൾക്കു മുമ്പ് ആർ.എസ്. പുരം രാഘവൻവീഥിയിലെ ലേഡീസ് ഹോസ്റ്റലിൽ മുറിയന്വേഷിച്ച് ചെന്നതായിരുന്നു രാമലക്ഷ്മി.ആദായനികുതി ഉദ്യോഗസ്ഥയാണെന്നും സിവിൽസർവീസ് പരിശീലനത്തിനായി കോയമ്പത്തൂരിൽ എത്തിയതാണെന്നുമാണ് പരിചയപ്പെടുത്തിയത്. ആദായനികുതി വകുപ്പിന്റെ ഐ.ഡി. കാർഡും സർട്ടിഫിക്കറ്റുകളും കാണിച്ചിരുന്നു. ഉദ്യോഗസ്ഥബന്ധംപറഞ്ഞ രാമലക്ഷ്മി സർക്കാർജോലി വാഗ്ദാനംചെയ്ത് മൂന്നാഴ്ചയ്ക്കുള്ളിൽ ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയതായി പരാതിയിൽ പറയുന്നു. രണ്ടുപേരിൽനിന്ന് ലാപ്ടോപ്പുകളും 30,000 രൂപയും വാങ്ങിയശേഷം പിന്നീട് മടങ്ങിയെത്തിയില്ലെന്നും പരാതിയിൽ പറയുന്നു.ഹോസ്റ്റൽവാർഡൻ കാർത്ത്യായനി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. ഇതിനിടെ കോയമ്പത്തൂരിലെ കൂട്ടുകാരിയുടെവീട്ടിൽ തങ്ങിയിരുന്ന രാമലക്ഷ്മിയെ പോലീസ് അറസ്റ്റുചെയ്തു. ചോദ്യംചെയ്തതിൽ ധർമപുരി, മധുര, തിരുനെൽവേലി ജില്ലകളിൽ വിവിധപേരുകളിൽ തങ്ങി, വ്യാജവിലാസം നൽകി സ്ത്രീകളിൽനിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായും പോലീസിനോട് സമ്മതിച്ചു. ഇവരെ ജയിലിലടച്ചു.

Continue Reading
Advertisement

Business

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അറസ്റ്റിൽ

Published

on

കൈപ്പമംഗലം പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ.വി.ആർ വിഷ്ണു ആണ് വിജിലൻസ് പിടിയിലായത് . വീട് നന്നാക്കുന്നതിനുള്ള ആനുകൂല്യത്തിന് അപേക്ഷ നൽകിയ ഷഹർബാനോടാണ് വിഷ്ണു കൈക്കൂലി ആവശ്യപ്പെട്ടത്.
രണ്ടാം ഗഡു ആയ 25,000 ലഭിക്കാൻ 1,000 രൂപ കൈക്കൂലിയായി നൽകണമെന്ന് വിഷ്ണു വീട്ടിലെത്തി ആവശ്യപ്പെടുകയായിരുന്നു. വാർഡ് മെമ്പർ ഷെഫീഖ് പ്രശ്‌നത്തിൽ ഇടപെട്ടെങ്കിലും കൈക്കൂലി വാങ്ങി നൽകാൻ വിഷ്ണു ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഷെഫീഖ് വിജിലൻസിൽ പരാതി നൽകി.

Continue Reading

Business

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണവും രേഖകളും കൈവശപ്പെടുത്തി കബളിപ്പിച്ചയാളെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു

Published

on

പാർളിക്കാട് സ്വദേശിനിയായ യുവതിയിൽ നിന്നും വിദേശത്ത് ജോലി ശരിയാക്കാമെന്ന വാഗ്ദാനത്തിൽ പണവും, രേഖകളും കൈവശപ്പെടുത്തി കബളിപ്പിച്ച യുവാവിനെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട
ജില്ലയിലെ പെരിങ്ങനാട് വില്ലേജിൽ ഉൾപ്പെട്ട പാറക്കൂട്ടം സ്വദേശി അമ്പനാട്ട് പുത്തൻ വീട്ടിൽ അലക്സാണ്ടർ മുതലാളിമകൻ 37 വയസ്സുള്ള സൈമൺ അലക്സാണ്ടർ മുതലാളി എന്നയാളി നേ യാ ണ് വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത് . യുവതിയിൽ നിന്നും ലംക്സേംബർഗിലേക്ക് നേഴ്സിങ് ജോലിയ്ക്കായി വിസ ശരിയാക്കി തരാമെന്നു പറയുകയും പലപ്പോഴായി 4 ലക്ഷം രൂപയും രേഖകളും കൈപ്പറ്റിയതായും, വിസ ശരിയാക്കാതിരുന്നതി നേത്തുടർന്ന് പണവും രേഖകളും തിരിച്ച് നൽകാതിരിക്കുകയും, വിശ്വാസവഞ്ചന, ചതി ചെയ്തതിനാലാണ് വടക്കാഞ്ചേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.തൃശ്ശൂർ ജില്ലയടക്കം മറ്റു ജില്ലകളിലെ പോലീസ് സ്‌റ്റേഷനുകളിലും ഇയാൾക്കെതിരേ നിരവധി കേസുകൾ ഉണ്ട്. വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ. കെ.മാധവൻ കുട്ടിയുടെ നിർദ്ദേശ പ്രകാരം സബ് ഇൻസ്പെക്ടർ കെ.ജെ.ജിജോ, എ എസ് ഐ.ജയകൃഷ്ണൻ എന്നിവരു ടെ നേതൃത്വ ത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Continue Reading

Business

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി

Published

on

40 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന 805 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. അബുദാബിയില്‍ നിന്നും വന്ന പാലക്കാട് സ്വദേശി റിഷാദില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്.

Continue Reading

Business

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

Published

on

അനധികൃതമായി കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. സംഭവത്തിൽ തൃശൂർ സ്വദേശിയെ പിടികൂടി.ദുബായിൽ നിന്നും എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇയാൾ എത്തിയത്. അര കിലോ സ്വർണ്ണമാണ് പിടിച്ചത്. രണ്ട് മാലകളാക്കി പാൻസിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Continue Reading

Business

തിരുവനന്തപുരത്ത് സ്വർണ്ണക്കടത്ത് നടത്തിയ 11 പേർ കസ്റ്റഡിയിൽ

Published

on

പേട്ട പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ദുബായിയിൽ നിന്ന് വന്ന മുഹമ്മദ് ഷമീമാണ് സ്വർണം കടത്തിയത്. ഈ സ്വർണം മറ്റൊരു സംഘത്തിന് മറിച്ചു നൽകിയതായി സംശയമുണ്ട്.സ്വർണം ഏറ്റുവാങ്ങാൻ എത്തിയവരുമായി തർക്കമുണ്ടായതോടെയാണ് പൊലീസ് വിവരം അറിഞ്ഞത്. തുടർന്നു പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പേട്ട പൊലീസ് ഇവരെ കസ്റ്റംസിന് കൈമാറും.

Continue Reading

Business

ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തില്‍ ഏജന്റ്മാരായി ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ ഭരണം; വിജിലന്‍സ് കയ്യോടെ പൊക്കി

Published

on

മലപ്പുറം തിരൂരിലെ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തില്‍ ഏജന്റ്മാരായി ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ ഭരണം. മിന്നല്‍ പരിശോധനയില്‍ ഇടനിലക്കാരെ വിജിലന്‍സ് കയ്യോടെ പൊക്കി. ഏജന്റുമാരില്‍ നിന്ന് 36100രൂപയും പിടികൂടി. വേഷം മാറി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഏജന്റുമാരെ പൊക്കിയത്.അന്നാരയിലെ മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പി ഫിറോസ് എം ഷെഫീക്കിന്റെ നിര്‍ദേശപ്രകാരം വിജിലന്‍സ് ഇന്‍സ്പെക്ടര്‍ എം.സി ജിംസ്റ്റല്‍, ഗസറ്റഡ് ഓഫീസര്‍ ആയ എം മുഹമ്മദ് അനീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മിന്നല്‍ പരിശോധന. പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ ഡ്രൈവിംഗ് സ്‌കൂളുകളില്‍ നിന്ന് ദിവസവും പണം പിരിക്കുന്നുവെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കുന്നുവെന്നും കണ്ടെത്തി.

Continue Reading
Advertisement
Advertisement

Trending