Connect with us

Crime

കൊച്ചി എടവനക്കാട് വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു

Published

on

നായരമ്പലം സ്വദേശിയായ സനോജാണ് മരിച്ചത്. പ്രതിയായ അനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. അനിൽ കുമാറും സംയോജനം തമ്മിൽ നടന്ന വാക്കേറ്റമാണ് കൊലയ്ക്ക് വഴി വെച്ചതെന്നാണ് നിഗമനം. മരണപ്പെട്ട സനോജ് അനിൽ കുമാറിൽ നിന്ന് വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് വാക്കേറ്റം ഉണ്ടാകുന്നത്. വാഹനത്തിന്റെ ഉടമസ്ഥാവകാശം അനിൽ കുമാർ സനോജിന്റെ പേരിലേക്ക് മാറ്റി നൽകിയിരുന്നില്ല. വാഹനത്തിന്റെ സിസി മുഴുവൻ അടച്ചു തീർത്തിരുന്നു. എന്നിട്ടും ഉടമസ്ഥാവകാശം മാറ്റി നൽകാത്തതാണ് തർക്കത്തിലേക്ക് വഴി വെച്ചത്. പ്രകോപിതനായ അനിൽ കുമാർ കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് സനോജിനെ കുത്തുകയായിരുന്നു.നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ സനോജിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എങ്കിലും, ജീവൻ രക്ഷിക്കാനായില്ല. സനോജിന്റെ മൃതദേഹം നിലവിൽ പോസ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പിടിയിലായ അനിൽ കുമാർ എടവനക്കാട് പൊലീസിന്റെ കസ്റ്റഡിയിലാണ്.

Continue Reading
Advertisement

Crime

തൃശ്ശൂർ റെയിൽവേ സ്‌റ്റേഷനിൽ കുപ്പിയിൽ പെട്രോളുമായി യുവാവ് പിടിയിൽ

Published

on

തൃശ്ശൂർ റെയിൽവേ സ്‌റ്റേഷനിൽ കുപ്പിയിൽ പെട്രോളുമായി യുവാവ് പിടിയിൽ

Continue Reading

Crime

നാരീപൂജയുടെ മറവിൽ യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

Published

on

ഇരിങ്ങാലക്കുട സ്വദേശി പ്രദീപിനെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്.പേരാമ്പ്ര സ്വദേശിനിയുടെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. മൂന്നുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. ദാമ്പത്യപ്രശ്നം പൂജചെയ്ത് പരിഹരിക്കാമെന്ന് പറഞ്ഞാണ് പ്രദീപ് യുവതിയെ പീഡനത്തിനിരയാക്കിയത്.

Continue Reading

Crime

തിരുവനന്തപുരം നഗരത്തില്‍ വീണ്ടും ഗുണ്ടാ ആക്രമണം

Published

on

അട്ടക്കുളങ്ങര ജംഗ്ഷനില്‍ പൂജപ്പുര സ്വദേശി മുഹമ്മദലിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. കഴിഞ്ഞ രാത്രി ഒന്നരയ്ക്കാണ് ആക്രമണമുണ്ടായത്.നാലംഗ സംഘമാണ് പൂജപ്പുര സ്വദേശി മുഹമ്മദലിയെ ആക്രമിച്ചത്. ഇയാളും അക്രമി സംഘവും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നാണ് സൂചന. മുഹമ്മദലിയുടെ വയറ്റിലും പുറത്തും വെട്ടേറ്റിട്ടുണ്ട്. ആക്രമണ കാരണം വ്യക്തമല്ല.കഴിഞ്ഞ മാസം ജില്ലയില്‍ കഠിനംകുളം സ്വദേശി മഹേഷിന് നേരെയും ഗുണ്ടാ ആക്രമണം നടന്നിരുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മഹേഷിനെ ബാറില്‍ വച്ച് ഒരു സംഘം വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നുഈ സംഭവത്തിന് തൊട്ടുമുന്‍പ് പൂവ്വച്ചലിലും ഗുണ്ടാ ആക്രമണമുണ്ടായി. പാറ്റൂരില്‍ നടന്ന ആക്രമണത്തില്‍ നാല് യുവാക്കള്‍ക്ക് വെട്ടേറ്റ കേസ് അന്വേഷിക്കുന്നതിനിടയിലായിരുന്നു പൂവ്വച്ചലിലെ സംഭവം.

Continue Reading

Crime

വാഴാനി ഡാം സന്ദർശിക്കാനെത്തിയ കമിതാക്കളുടെ പണവും സ്വർണ്ണാഭരണവും കവർന്ന പ്രതിയെ വടക്കാഞ്ചേരി പോലീസ് പിടികൂടി

Published

on

വാഴാനി ഡാം സന്ദർശിക്കാനെത്തിയ പാലക്കാട് ജില്ലക്കാരായ കമിതാക്കളെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി യുവാവിൻ്റെ കയ്യിലുണ്ടായിരുന്ന പണവും യുവതിയുടെ സ്വർണ്ണാഭരണവും കവർച്ച ചെയ്ത കേസിലെ പ്രതിയെ വടക്കാഞ്ചേരി പോലീസ് പിടികൂടി. വരവൂർ പിലക്കാട് സ്വദേശിയായ ചങ്കരത്ത് പടി വീട്ടിൽ വേലായുധൻ്റെ മകൻ 32 വയസ്സുള്ള വിജീഷിനേയാണ് വടക്കാഞ്ചേരി പോലീസ് പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്ച യായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുകാർ അറിയാതെ കമിതാക്കൾ വാഴാനി ഡാം സന്ദർശിക്കാൻ എത്തിയവരാ യതു കൊണ്ട് പേടി മൂലം ഇവർ പരാതി നൽകിയി രുന്നില്ല തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് യുവാവ് സ്റ്റേഷനിൽ ഹാജരായി പരാതി നൽകുകയും തുടർന്ന് നടന്ന അന്വേഷണ ത്തിലാണ് പ്രതിയെ പിടികൂടിയത്.പ്രതി കവർച്ച ചെയ്ത സ്വർണ്ണാഭരണം പോലീസ് കണ്ടെടുത്തു. കുന്ദംകുളം എസി പി. ടി.എസ്. സിനോജിൻ്റെ നിർദ്ദേശത്തേ തുടർന്ന് വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ. കെ.മാധവൻകുട്ടി , കെ.ജെ. ജി ജോ, എ എസ് ഐ അബ്ദുൾ സലീം, എസ് സി പി ഒ. മാരായ ഇ.എസ്.സജീവൻ, എൻ കെ.രതീഷ്, സി പി ഒ.ആൻ്റണി എന്നിവരുടെ നേതൃത്വത്തി ലാ യിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.

Continue Reading

Crime

ഉലക്ക കൊണ്ട് യുവാവിനെ അടിച്ചുകൊന്ന ബന്ധു പിടിയിലായി

Published

on

കൊല്ലം തൃക്കരുവയിൽ ഉലക്ക കൊണ്ട് യുവാവിനെ അടിച്ചുകൊന്ന ബന്ധു അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായി. മദ്യപിച്ചതിന് പിന്നാലെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.തൃക്കരുവയിൽ വാടക വീട്ടിൽ താമസിക്കുന്ന മണലിക്കട സ്വദേശിയായ ബിനുവിനെയാണ് വിനുവിന്റെ അമ്മാവൻ വിജയകുമാർ കൊല്ലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കൊലപാതകം.മദ്യ ലഹരിയിലായിരുന്നു ഇരുവരും . മുൻപ് നടന്ന കുടുംബ പ്രശ്നങ്ങളെക്കുറിച്ച് വാക്കുതർക്കം ഉണ്ടായി. വഴക്ക് മൂർച്ഛിച്ചതോടെ വിജയകുമാർ ബിനുവിനെ ഉലക്ക ഉപയോഗിച്ച് അടിച്ചു വീഴ്ത്തുകയായിരുന്നു. അടിയേറ്റ് നിലത്ത് വീണ ബിനുവിനെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മദ്യപിച്ചു ഇരുവരും വഴക്കിടുന്നത് പതിവായിരുന്നു. കൊലപാതകത്തിന് പിന്നാലെ അഞ്ചാലുംമൂട് പൊലീസ് വിജയകുമാറിനെ പിടികൂടുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

Continue Reading

Crime

ചെങ്ങന്നൂർ ഇരമല്ലിക്കര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഓട്ടുപാത്രങ്ങളും ഓട്ടുരുളികളും മോഷ്ടിച്ച സ്ത്രീ ഉൾപ്പടെയുള്ള മൂന്നം​ഗ സംഘം പിടിയിൽ

Published

on

ചെങ്ങന്നൂർ ഇരമല്ലിക്കര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള ഓട്ടുപാത്രങ്ങളും ഓട്ടുരുളികളും മോഷ്ടിച്ച സ്ത്രീ ഉൾപ്പടെയുള്ള മൂന്നം​ഗ സംഘം പിടിയിൽ. ചെങ്ങന്നൂർ പൊലീസാണ് പ്രതികളെ അറസ്റ്റുചെയ്തത്. തെങ്കാശി സ്വദേശികളായ പരമശിവം (20), ജയകാന്ത് (19), നാഗമ്മ (55) എന്നിവരാണ് പിടിയിലായത്. മോഷണം നടന്ന ദിവസം സംശയാസ്പദമായി കണ്ട രണ്ട് സ്ത്രീകളിൽ ഒരാളാണ് നാഗമ്മ. പരമശിവത്തെയും ജയകാന്തിനെയും മല്ലപ്പള്ളിയിലെ വാടകവീട്ടിൽ നിന്നാണ് പിടികൂടിയത്. ആദ്യം തന്നെ പിടിയിലായ നാഗമ്മയ്ക്ക് മോഷണത്തിൽ പങ്കുള്ളതായി സി.ഐ വിപിൻ എ.സി പറഞ്ഞു. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇതിന് വടക്കുവശമുള്ള പഴയ ഓടിട്ട കെട്ടിടത്തിലാണ് പാത്രങ്ങളും മറ്റു സാധനങ്ങളും സൂക്ഷിച്ചിരുന്നത്.ഈ കെട്ടിടത്തിന്റെ പിന്നിലെ തടികൊണ്ടുള്ള ജനാലയുടെ പാളി ഇളക്കിയശേഷം അഴികൾ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. വിലപിടിപ്പുള്ള ഓട്ടുപാത്രങ്ങൾ, ഓട്ടുരുളികൾ, വിളക്കുകൾ , ചെമ്പിന്റെയും ഓടിന്റെയും കലശക്കുടങ്ങൾ , അഷ്ടമംഗല്യ വിളക്കുകൾ , തുടങ്ങിയവയാണ് അപഹരിച്ചത്. പ്രതികൾക്ക് മറ്റ് കേസുകൾ ഉണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് സിഐ പറഞ്ഞു.
പ്രതികളെ കോടതിയിൽ ഹാജരാക്കും.

Continue Reading
Advertisement
Advertisement

Trending