Connect with us

Kerala

“അയിത്താചരണത്തില്‍ ജന്മനാ ചിലരെ ശുദ്ധരും ചിലരെ അശുദ്ധരുമാക്കുന്നു” ഡോ. മോഹന്‍ ഗോപാല്‍

Published

on

ശബരിമല-മാളികപ്പുറം മേല്‍ശാന്തി മലയാള ബ്രാഹ്മണനായിരിക്കണം എന്ന തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് വ്യവസ്ഥ ചോദ്യം ചെയ്ത ഹര്‍ജിയില്‍ വാദം തുടരുന്നു. നിത്യപൂജകള്‍ ചെയ്യാന്‍ യോഗ്യനായ, വിശ്വാസിയായ ഹിന്ദുവിനെ അദ്ദേഹത്തിന്റെ ജാതി പരിഗണിക്കാതെ മേല്‍ ശാന്തിയായി നിയമിക്കണമെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഡ്വ ബി ജെ ഹരീന്ദ്രനാഥ് വാദിച്ചു. ശേഷമ്മാള്‍ വേഴ്‌സസ് സ്റ്റേറ്റ് ഓഫ് തമിഴ്നാട് കേസ് ഉള്‍പ്പെടെ നിരവധി സുപ്രീംകോടതി വിധികളെ ഉദ്ധരിച്ചാണ് വാദം. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നിയമത്തിന്റെയോ കെഎസ്എസ്ആര്‍ ചട്ടങ്ങളുടെയോ വ്യവസ്ഥകള്‍ പ്രകാരം ഇതിനായി നിശ്ചിത പ്രായപരിധി ഇല്ലെന്നും അഭിഭാഷകന്‍ ചൂണ്ടികാട്ടി. വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന പ്രായപരിധി ചോദ്യം ചെയ്താണ് ഇക്കാര്യം പരാമര്‍ശിച്ചത്. ‘മേല്‍ശാന്തി നിയമനത്തിനായി മലയാള ബ്രാഹ്മണരെ മാത്രമായി പരിമിതപ്പെടുത്തുന്നത് ഭരണഘടനാ മൂല്യങ്ങളുമായി ഏറ്റുമുട്ടലുണ്ടാക്കുന്നുണ്ട്. ഭരണഘടന ആര്‍ട്ടിക്കിള്‍ 17 പ്രകാരം അയിത്താചരണം ഇല്ലാതാക്കിയെന്ന് മാത്രമല്ല, കുറ്റകരവുമാണ്. അയിത്താചരണത്തില്‍ ജന്മനാ ചിലരെ ശുദ്ധരും ചിലരെ അശുദ്ധരുമാക്കുന്നു’ ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഡ്വ. ഡോ. മോഹന്‍ ഗോപാല്‍ പറഞ്ഞു. ഹര്‍ജിക്കാര്‍ ബ്രാഹ്മണ ജാതിക്കാരല്ല. അവരെ മേല്‍ശാന്തി ജോലിക്കായി അപേക്ഷിക്കുന്നത് നിന്നും എന്തിനാണ് വിലക്കുന്നത്. ഭരണഘടന അതല്ല നിഷ്‌കര്‍ഷിക്കുന്നത്. അവര്‍ ജന്മനാ അശുദ്ധരാണെന്നത് ഒരു വിശ്വാസമാണ്. ബ്രാഹ്മണരാണെന്ന് നിങ്ങള്‍ പറയുമ്പോള്‍, ഒരാള്‍ ജന്മനാ ശുദ്ധിയുള്ളയാളാണെന്നാണ് സ്ഥാപിക്കുന്നത്. ജന്മനാ ചില ശുദ്ധരാണെന്ന വിശ്വാസത്തെ നമുക്കെങ്ങനെ മുറുകെ പിടിക്കാന്‍ കഴിയും. അതിലൂടെ നമ്മള്‍ ഭരണഘടനയെ റദ്ദ് ചെയ്യുകയാണ്,’ ഡോ ഗോപാല്‍ വാദിച്ചു.ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രത്യേകം സിറ്റിംഗ് വിളിച്ചാണ് ഹര്‍ജി പരിഗണിച്ചത്. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് അജിത് കുമാര്‍ എന്നിവരാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. മേല്‍ശാന്തി മലയാള ബ്രാഹ്മണനായിരിക്കണം എന്നാണ് ദേവസ്വം ബോര്‍ഡ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ശബരിമല ക്ഷേത്രത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് സിജിത്ത് ടി എല്‍, വിജീഷ് പി ആര്‍, സി വി വിഷ്ണു നാരായണന്‍ എന്നിവരാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഡിസംബര്‍ മൂന്നിന് ജസ്റ്റിസുമാരായ അനില്‍ നരേന്ദ്രന്‍, പി.ജി അജിത്ത് കുമാര്‍ എന്നിവര്‍ അംഗങ്ങളായ ദേവസ്വം ബെഞ്ച് കേസ് പ്രത്യേകമായി പരിഗണിച്ചിരുന്നു
ദേവസ്വം ബോര്‍ഡിന്റെ ജാതി വ്യവസ്ഥ നിലപാടില്‍ വിമര്‍ശനവുമായി ഇതിനോടകം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Kerala

നിള നിറഞ്ഞൊഴുകി

Published

on

കനത്ത മഴയിൽ ഭാരത പുഴ നിറഞ്ഞ് കവിഞ്ഞു.പ്രസിദ്ധമായ പങ്ങാ വ് ശിവക്ഷേത്ര പരിസരത്തും ,പൂമുള്ളി ആയുർവേദ കോളേജിന്റെ പിൻവശത്തും വെള്ളം കയറി. ഭാരത പുഴയുടെ തീരത്തുള്ള സ്മശാനം പൂർണ്ണമായും വെള്ളത്തിൽ മുങ്ങി .തകർന്നു വീണ പഴയ കൊച്ചിൻ പാലത്തിന് മുളിലൂടെ വെള്ളം കുത്തിയൊലിച്ച് ഒഴുകയാണ്. ഭാരത പുഴയുടെ തീരത്തുള്ള പല വീടുകളിലും വെള്ളം കയറി. ഭാരത പുഴയുടെ തീരത്തുള്ള വർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നല്കിയിട്ടുണ്ട്.മഴ കനക്കുന്ന പക്ഷം ഭാരത പുഴയുടെ തീരത്തുള്ള ഹോട്ടലുകളിലും വെള്ളം കയറാൻ സാദ്ധ്യതയുണ്ട്.പറ ന്നൊഴുകുന്ന നിളയുടെ സൗന്ദര്യം കണ്ടാസ്വതിക്കാൻ നിരവധി പേരാണ് കൊച്ചിൻ പാല ത്തിന് മുളിൽ എത്തുന്നതു്.

Continue Reading

Demise

വേട്ടയാടപ്പെട്ടപ്പോഴെല്ലാം ഉമ്മന്‍ ചാണ്ടി ചേര്‍ത്തുനിര്‍ത്തി’; ബിനീഷ്കോടിയേരി

Published

on

വേട്ടയാടപ്പെട്ടപ്പോഴെല്ലാം ഉമ്മൻ ചാണ്ടി ചേർത്തുനിർത്തിയെന്ന് കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. ഏറെ വേട്ടയാടപ്പെട്ട കുടുംബങ്ങളാണ് ഉമ്മൻ ചാണ്ടിയുടേതും കോടിയേരിയുടേതുമെന്ന് ബിനീഷ് കോടിയേരി 24നോട് പറഞ്ഞു മ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിൽ കോട്ടയം പുതുപ്പള്ളിയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ബിനീഷ്. ജയിലിൽ കിടന്നപ്പോൾ തന്നെ വിളിച്ചാശ്വസിപ്പിച്ച ഒരേയൊരു നേതാവായിരുന്നു ഉമ്മൻ ചാണ്ടി.

Continue Reading

India

കരുണം കൂട്ടായ്മ ജനഹൃദയങ്ങളില്‍ ഉമ്മന്‍ ചാണ്ടി എന്ന വിഷയത്തില്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചു

Published

on

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് കരുണം കൂട്ടായ്മ ജനഹൃദങ്ങളിൽ ഉമ്മൻചാണ്ടി എന്ന വിഷയത്തിന് ആസ്പദമാക്കി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിച്ചു.

Continue Reading

Kerala

മുണ്ടത്തിക്കോട് കല്ലടി ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ സൗജന്യ ഔഷധ കഞ്ഞി വിതരണം ആരംഭിച്ചു

Published

on

രാമായണമാസത്തോടനുബന്ധിച്ചു മുണ്ടത്തിക്കോട് കല്ലടി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഒരാഴ്ച ക്കാലം നടത്തുന്ന സൗജന്യ ഔഷധ കഞ്ഞി വിതരണം ആരംഭിച്ചു. ട്രസ്റ്റ് ചെയർമാൻ മാരാത്ത് ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ സുധീഷ്ബാബു അധ്യക്ഷത വഹിച്ചു. പാതിരിക്കോട്ടുകാവ് ക്ഷേത്രസമിതി സെക്രട്ടറി രാജൂ മാരാത്ത് മുഖ്യ അഥിതി ആയി രുന്നു. നൂറ് കണക്കിന് ഭക്ത ജനങ്ങൾ പങ്കാളികളായി. ഇ എം രാമപ്രസാദ് സ്വാഗതവും ജി രഘുനാഥ് നന്ദിയും പറഞ്ഞു. കെ മണികണ്ഠൻ, കെ എം സജീഷ്, പി ബി ബിനീഷ്, വി എസ് സ്മിഷാദ്. സുരേഷ്, സജിത്ത് പുത്തൻവീട്ടിൽ എന്നിവർ നേതൃത്വം നൽകി.

Continue Reading

Exclusive

യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ സാധ്യത

Published

on

യുപി ബിജെപിയിലെ സംസ്‌ഥാന ഘടകത്തിൽ ചേരിതിരിവുകൾ ഉണ്ടെന്ന വാർത്തകൾക്കിടെ യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്നു ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മന്ത്രിസഭയ്ക്ക് പുറമെ ബിജെപി സംസ്‌ഥാന ഘടകത്തിലും വലിയ അഴിച്ചുപണികൾ നടന്നേക്കുമെന്നാണു സൂചന മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയും തമ്മിലുള്ള അസ്വാരസ്യങ്ങൾക്കിടെയാണു പാർട്ടി തലത്തിലും കാബിനറ്റിലും മാറ്റങ്ങൾക്ക് ബിജെപി ഒരുങ്ങുന്നത്

Continue Reading

Kerala

തിരുവനന്തപുരത്ത് ചെന്നാല്‍ ഉമ്മന്‍ ചാണ്ടിയെകാണാം

Published

on

ചീകിയൊതുക്കാതെ പാറിപ്പറക്കുന്ന മുടിയിഴകള്‍, സ്വതസിദ്ധമായ പുഞ്ചിരി, മുഖത്തേക്കൊന്ന് നോക്കുന്ന ആരും ഒരു നിമിഷം അമ്പരന്ന് പോകുന്ന ഉമ്മന്‍ചാണ്ടിയുടെ പൂര്‍ണകായ പ്രതിമ കണ്ടു ഭാര്യ മറിയാമ്മയും മകള്‍ മറിയയും വിതുമ്പി. അദ്ദേഹത്തിന്‍റെ സ്വന്തം വസ്ത്രങ്ങള്‍ ധരിപ്പിച്ച് നിര്‍ത്തിയ പ്രതിമ കണ്ട് ഭാര്യമറിയാമ്മയും മകള്‍ മറിയയും വിതുമ്പി. അദ്ദേഹത്തിന്‍റെ സ്വന്തം വസ്ത്രങ്ങള്‍ ധരിപ്പിച്ച് നിര്‍ത്തിയ പ്രതിമ കണ്ട് ഭാര്യ കൈയ്യിലും കവിളിലും തൊട്ടുകൊണ്ട് ഓര്‍മകളിലേക്ക് പോയി.

Continue Reading
Advertisement
Advertisement

Trending