Connect with us

Politics

ഗുലാം നബി ആസാദ് തൻ്റെ പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു.

Published

on

ശ്രീനഗര്‍: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് തന്റെ പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു. ‘ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി’ എന്നാണ് തന്റെ പാര്‍ട്ടിയ്ക്ക് നല്‍കിയ പേര്. ജമ്മുവില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ 26ന് കോണ്‍ഗ്രസ് വിട്ട ശേഷമുള്ള ആദ്യ പൊതുസമ്മേളനത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് ആസാദ് അറിയിച്ചിരുന്നു. മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുകയോ ലയിക്കുകയോ ചെയ്യില്ല. അതേസമയം മറ്റു പാര്‍ട്ടികളോടു വിരോധവുമില്ലെന്നും ആസാദ് പറഞ്ഞു. ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ചാകും ആസാദിന്റെ പാര്‍ട്ടി ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കുക. നേരത്തെ കോണ്‍ഗ്രസിലുണ്ടായിരുന്ന നിരവധി കശ്മീരി നേതാക്കളും ആസാദിന്റെ പുതിയ പാര്‍ട്ടിയിലുണ്ട്.2014 മുതല്‍ 2021 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. അഞ്ച് തവണ രാജ്യസഭാംഗമായും രണ്ട് തവണ ലോക്സഭാംഗമായും പ്രവര്‍ത്തിച്ച അദ്ദേഹം 2005 മുതല്‍ 2008 വരെ കാശ്മീര്‍ മുഖ്യമന്ത്രിയായിരുന്നു. ഇക്കാലത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ 2022 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Exclusive

യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ സാധ്യത

Published

on

യുപി ബിജെപിയിലെ സംസ്‌ഥാന ഘടകത്തിൽ ചേരിതിരിവുകൾ ഉണ്ടെന്ന വാർത്തകൾക്കിടെ യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്നു ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മന്ത്രിസഭയ്ക്ക് പുറമെ ബിജെപി സംസ്‌ഥാന ഘടകത്തിലും വലിയ അഴിച്ചുപണികൾ നടന്നേക്കുമെന്നാണു സൂചന മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയും തമ്മിലുള്ള അസ്വാരസ്യങ്ങൾക്കിടെയാണു പാർട്ടി തലത്തിലും കാബിനറ്റിലും മാറ്റങ്ങൾക്ക് ബിജെപി ഒരുങ്ങുന്നത്

Continue Reading

Kerala

തിരുവനന്തപുരത്ത് ചെന്നാല്‍ ഉമ്മന്‍ ചാണ്ടിയെകാണാം

Published

on

ചീകിയൊതുക്കാതെ പാറിപ്പറക്കുന്ന മുടിയിഴകള്‍, സ്വതസിദ്ധമായ പുഞ്ചിരി, മുഖത്തേക്കൊന്ന് നോക്കുന്ന ആരും ഒരു നിമിഷം അമ്പരന്ന് പോകുന്ന ഉമ്മന്‍ചാണ്ടിയുടെ പൂര്‍ണകായ പ്രതിമ കണ്ടു ഭാര്യ മറിയാമ്മയും മകള്‍ മറിയയും വിതുമ്പി. അദ്ദേഹത്തിന്‍റെ സ്വന്തം വസ്ത്രങ്ങള്‍ ധരിപ്പിച്ച് നിര്‍ത്തിയ പ്രതിമ കണ്ട് ഭാര്യമറിയാമ്മയും മകള്‍ മറിയയും വിതുമ്പി. അദ്ദേഹത്തിന്‍റെ സ്വന്തം വസ്ത്രങ്ങള്‍ ധരിപ്പിച്ച് നിര്‍ത്തിയ പ്രതിമ കണ്ട് ഭാര്യ കൈയ്യിലും കവിളിലും തൊട്ടുകൊണ്ട് ഓര്‍മകളിലേക്ക് പോയി.

Continue Reading

Kerala

ഇ.പി ജയരാജനെതിരെ സി.പി.എമ്മിൽ പടയൊരുക്കം

Published

on

ലോക്സഭാ തെരഞ്ഞെറുപ്പിലെ ഒരാൽവിക്ക് പിന്നാലെ ഇങ്ങുമുന്നണി കൺവീനർ ഇ.പി ജയരാജനെതിരെ സി.പി.എമ്മിൽ പടയൊരുക്കം. സംസ്ഥാന കമ്മിറ്റിയിലും ജില്ലാ നേതൃയോഗങ്ങളിലും ഉയർന്ന വിമർശനമാണ് ഇപിക്കെതിരെ ഒരു വിഭാഗം തമ്മിലുള്ള കൂടിക്കാഴ്ച്‌ചയും സി.പി.എമ്മിൽ സജീവചർച്ചയായി വരും.
ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട ചർച്ചകൾ നേതൃത്വത്തിൽ കഴിഞ്ഞെങ്കിലും സി.പി.എമ്മിൽ ഇപ്പോഴും അത് അവസാനിച്ചിട്ടില്ല. തിരുത്താൻ നദികൾ സ്വീകരിക്കാൻ വേണ്ടി നേത്യത്വം തീരുമാനിക്കുകയും ചെയ്‌തിട്ടുണ്ട്. അടിത്തട്ടിൽ നിന്നല്ല മുകളിൽനിന്നും തുടങ്ങണം തിരുത്തൽ എന്നാണ് പാർട്ടിക്കുള്ളിൽ പൊതു അഭിപ്രായം. കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കൺവീനറുമായ ഇ.പി ജയരാജനുമായി ബന്ധപ്പെട്ടതാണ് നേത്യയോഗങ്ങളിൽഉണ്ടായ പ്രധാനപ്പെട്ട ചർച്ചകൾ കണ്ണൂരിലെ റിസോർട്ട് വിവാദത്തിൽ ആയിരുന്നു തുടക്കം. തെരഞ്ഞെടുപ്പ് സമയത്ത് ഉയർന്നുവന്ന ഇ.പി ജയരാജനും ബിജെ.. മനാലി പ്രാകശ് ജാവദേക്കറും തമ്മിലുള്ള കൂടിക്കാഴ്ച്‌ചയുമായി ബന്ധപ്പെട്ട വാർത്തകളും തെരഞ്ഞെടുപ്പ് തോൽവിയുടെ ആക്കംകൂട്ടി എന്നാണ് പാർട്ടിക്കുള്ളിലെ പൊതു അഭിപ്രായം. മുന്നണി കൺവീനർക്ക് ചേർന്ന നിലപാടല്ലേ ഇപി സ്വീകരിച്ചതെന്ന് പല ജില്ലാ മനത്യയോഗങ്ങളിലും അഭിപ്രായങ്ങൾ ഉയർന്നു വന്നിട്ടുണ്ട്.
ഒരു ദിനപത്രത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി നൽകിയ അഭിമുഖത്തിൽ ചോദ്യത്തിന്റെ ഭാഗമാകാതെ തന്നെ ഇ.പിയുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചത് പാർട്ടി നട.. las സൂചനയായി കാണുന്നവരുമുണ്ട്. അതേസമയം മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളെ പാർട്ടി സെക്രട്ടറി തളളിക്കളയുകയും ചെയ്‌തു. ബി.ജെ.പി ബാന്ധവുമായി ബന്ധപ്പെട്ട ചർച്ചകൾ ഉണ്ടായതും അത് ഇവരുമുന്നണി കൺവീനർ തെരഞ്ഞെടുപ്പ് ദിവസം തന്നെ സമ്മതിച്ചതും സി.പി.എമ്മിനുള്ളിൽ വലിയ ചർച്ചകൾക്ക് വഴി വച്ചിട്ടുണ്ട്. തിരുത്തൽ നടപടിയുടെ ഭാഗമായി സി.പി.എം. എൽ.ഡി.എഫ് കൺവീനർക്കെതിരെ നടപടിയെടുക്കുമോ എന്ന ചോദ്യവും ഉയർന്നു വരുന്നുണ്ട്

Continue Reading

National

എൻഡിഎ മുന്നണിയുടെ സ്പീക്കർ സ്ഥാനാർഥിയെ ഇന്നറിയാം

Published

on

പതിനെട്ടാം ലോക്സഭയിലേക്കുള്ള എൻഡിഎ മുന്നണിയുടെ സ്പീക്കർ സ്ഥാനാർഥിയെ ഇന്നറിയാം.എൻഡിഎ സ്പീക്കർ സ്ഥാനാർഥി ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. സ്പീക്കറെ തീരുമാനിക്കുന്നതിനായി സഖ്യകക്ഷികളുമായി ബിജെപി അന്തിമ ഘട്ട ചർച്ചകൾ നടത്തി. നിർണായകമായ സ്പീക്കർ പദവിക്ക് തുടക്കം മുതൽ അവകാശവാദം ഉന്നയിച്ച ടിഡിപിയുമായാണ് ബിജെപി നേതൃത്വം അവസാനഘട്ട ചർച്ചകൾ നടത്തുന്നത് എന്നാണ് സൂചന.നേരിയ അവസരങ്ങൾ പോലും പ്രതിപക്ഷം മുതലെടുക്കുന്നത് തടയാനാണ് ബിജെപിയുടെ നീക്കം എന്നാൽ കീഴ്വഴക്കമനുസരിച്ച് സ്പീക്കർ തെരഞ്ഞെടുപ്പിനായി പ്രതിപക്ഷവുമായി സമവായ ചർച്ചകൾ നടത്താൻ സർക്കാർ ഇതുവരെയും തയ്യാറായിട്ടില്ലെന്ന് ഇന്ത്യ മുന്നണി നേതാക്കൾ അറിയിച്ചു.സമവായമുണ്ടാക്കാൻ സർക്കാർ ശ്രമിച്ചില്ലെങ്കിൽ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാനാണ് ഇന്ത്യ സഖ്യത്തിന്റ തീരുമാനം. ഡപ്യുട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് നൽകണമെന്നും ഇന്ത്യ സഖ്യം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം സ്പീക്കർ തെരഞ്ഞെടുപ്പിന് പിന്തുണ ഉറപ്പാക്കാൻ, ഡെപ്യുട്ടി സ്പീക്കർ സ്ഥാനം വാഗ്ദാനം ചെയ്തു ബിജെപി, ഡി എം കെ യെ സമീപിച്ചതായി സൂചനയുണ്ട്. എൻഡിഎയുടെ നിലപാടിനനുസൃതമായി ആയിരിക്കും തന്ത്രങ്ങൾ രൂപീകരിക്കുകയെന്ന് ഇന്ത്യ സഖ്യ നേതാക്കൾ പറഞ്ഞു. ലോക്സഭയിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്നും തുടരും.നാളെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക.

Continue Reading

Kerala

തോമസ് ചാഴിക്കാടന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിച്ചേക്കില്ല.

Published

on

മുഖ്യമന്ത്രി പിണറായി വിജയനെതിരെ തോമസ് ചാഴിക്കാടൻ ഉയർത്തിയ വിമർശനങ്ങൾ കേരള കോൺ​ഗ്രസ് എം എൽഡിഎഫ് യോ​ഗത്തിൽ ഉന്നയിച്ചേക്കില്ല. എൽഡിഎഫ് യോ​ഗത്തിൽ ഇക്കാര്യങ്ങൾ ഉന്നയിച്ച് സിപിഐഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കേണ്ടെന്നാണ് ജോസ് കെ മാണി ഉൾപ്പെടെ കൈക്കൊണ്ട തീരുമാനം. സ്റ്റിയറിങ് കമ്മിറ്റിയിൽ ചെയർമാൻ ജോസ് കെ മാണി നിലപാട് വ്യക്തമാക്കി. ജോസ് കെ മാണിയ്ക്ക് രാജ്യസഭാ സീറ്റ് ഉറപ്പായതിന് പിന്നാലെയാണ് തീരുമാനം
തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം എല്ലാവർക്കും ഉണ്ടെന്ന നിലപാടാണ് ജോസ് കെ മാണി ഉൾപ്പെടെയുള്ള നേതാക്കൾക്കുള്ളത്. സംസ്ഥാനത്തുണ്ടായ യുഡിഎഫ് തരംഗത്തിന്റെ ഭാഗമായാണ് കോട്ടയത്തും എൽഡിഎഫ് സ്ഥാനാർത്ഥി തോൽക്കുന്ന അവസ്ഥയുണ്ടായത്. ഈ നിലപാട് ജോസ് കെ മാണി തന്നെ സ്റ്റിയറിങ് കമ്മിറ്റിയിൽ അറിയിച്ചു.
തന്റെ തോൽവിയ്ക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാടുകളാണെന്ന് തോമസ് ചാഴിക്കാടൻ കഴിഞ്ഞ ദിവസം സ്റ്റിയറിം​ഗ് കമ്മിറ്റിയിൽ പറഞ്ഞിരുന്നു. പാലായിൽ അദ്ദേഹത്തെ ശകാരിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ തിരിച്ചടിയായി. ഇടതുപക്ഷത്തിന്റെ, അതിൽ തന്നെ സിപിഐഎമ്മിന്റെ വോട്ടുകൾ എവിടെപ്പോയെന്ന് വ്യക്തമായി അന്വേഷിക്കണമെന്നും തോമസ് ചാഴിക്കാടൻ ആവശ്യപ്പെട്ടിരുന്നു.

Continue Reading

National

പാർലമെന്‍ററി കീഴ്വഴക്കങ്ങളെ മറികടന്ന് ലോക്സഭാ പ്രോംടേം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

Published

on

സഭയിൽ ഏറ്റവുമധികം കാലം അംഗമായിരുന്ന മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞതെന്തിനാണെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.’സംഘപരിവാർ പിന്തുടരുന്ന സവർണ്ണ രാഷ്ട്രീയമാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് സംശയിക്കുന്നവർക്ക് എന്താണ് ബിജെപിയുടെ മറുപടി. പാർലമെന്‍ററി ജനാധിപത്യ മര്യാദകളെയും സഭയിലെ കീഴ് വഴക്കങ്ങളെയും അംഗീകരിക്കില്ല എന്ന ധാർഷ്ട്യമാണ് ബിജെപിക്ക്. ഇക്കഴിഞ്ഞ ലോകസഭയിൽ ഡെപ്യൂട്ടി സ്പീക്കർ പദവി അഞ്ചു വർഷവും ഒഴിച്ചിടുകയായിരുന്നു. പ്രതിപക്ഷ കക്ഷിയിൽ പെട്ട ആരെയും ആ സ്ഥാനത്ത് അംഗീകരിക്കാൻ കഴിയില്ല എന്ന മനോഭാവമായിരുന്നു ഇതിന്‍റെ പിന്നിൽ. ബിജെപി നേതൃത്വത്തിന്‍റെ ഈ ധിക്കാരപരമായ സമീപനം ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഹേളനവുമായി മാത്രമേ കാണാൻ കഴിയൂ”-മുഖ്യമന്ത്രി പറഞ്ഞു. ഭർതൃഹരി മഹ്താബിനെയാണ് പ്രോടേം സ്പീക്കറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു തെരഞ്ഞെടുത്തത്. കോൺഗ്രസ് നേതാവായ മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയായിരുന്നു രാഷ്ട്രപതിയുടെ തീരുമാനം.ഈ മാസം 26 നാണ് ലോക്സഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക. ഇത് നിയന്ത്രിക്കേണ്ടത് പ്രോ ടൈം സ്പീക്കറാണ്. 18-ാം ലോക്സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ഭ‍ർതൃഹരി മഹ്താബ് മേല്‍നോട്ടം വഹിക്കും.

Continue Reading
Advertisement
Advertisement

Trending