Connect with us

News

തൃശൂരിലെ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഡിസിസി പ്രസിഡണ്ട്

Published

on

വീഴ്ച്ച സബണ്ഡിച്ച് കോൺഗ്രസിന്റെ തൃശൂരിലെ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഡിസിസി പ്രസിഡണ്ട് ജോസ് വളളൂർ. ഇന്ത്യയുടെ വലിയ വിജയത്തിന് കാരണം ബിജെപി സിപിഎം ലീഡാണെന്നാവർത്തിച്ച് ജോസ് വള്ളൂർ. മന്ത്രിയുടെയും, സ്ഥാനാർത്ഥിയുടെയും, എം.എൽ.എ. യുടെയും പഞ്ചായത്തിലടക്കം.ബി.ജെ.പിക്ക് ലീഡ് കിട്ടിയത് ചൂണ്ടിക്കാട്ടിയ ഡി.സി.സി.അദ്ധ്യക്ഷൻ. ഇക്കാര്യത്തിൽ ഇടതുപക്ഷം മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. മുരളീധരന്റെ പരാജയം വലിയദുഃഖമാണ്. ഇതിന്റെ പേരിൽ മുരളി പൊതുപ്രവർത്തനത്തിൽ നിന്നും മാറരുത്. അതേസമയം ഡി.സി.സി. നേതൃത്വത്തിനെതിരെയും സിറ്റിങ്ങ് എം.പി. ടി.എൻ. പ്രതാപനെതിരെയുമുള്ള പത്മജ വേണുഗോപാലിന്റെ ആരോപണങ്ങൾക്ക് മറുപടിയില്ലെന്നും അദ്ദേഹം വ്യക്തമാകി.

Continue Reading
Advertisement

Kerala

നിള നിറഞ്ഞൊഴുകി

Published

on

കനത്ത മഴയിൽ ഭാരത പുഴ നിറഞ്ഞ് കവിഞ്ഞു.പ്രസിദ്ധമായ പങ്ങാ വ് ശിവക്ഷേത്ര പരിസരത്തും ,പൂമുള്ളി ആയുർവേദ കോളേജിന്റെ പിൻവശത്തും വെള്ളം കയറി. ഭാരത പുഴയുടെ തീരത്തുള്ള സ്മശാനം പൂർണ്ണമായും വെള്ളത്തിൽ മുങ്ങി .തകർന്നു വീണ പഴയ കൊച്ചിൻ പാലത്തിന് മുളിലൂടെ വെള്ളം കുത്തിയൊലിച്ച് ഒഴുകയാണ്. ഭാരത പുഴയുടെ തീരത്തുള്ള പല വീടുകളിലും വെള്ളം കയറി. ഭാരത പുഴയുടെ തീരത്തുള്ള വർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നല്കിയിട്ടുണ്ട്.മഴ കനക്കുന്ന പക്ഷം ഭാരത പുഴയുടെ തീരത്തുള്ള ഹോട്ടലുകളിലും വെള്ളം കയറാൻ സാദ്ധ്യതയുണ്ട്.പറ ന്നൊഴുകുന്ന നിളയുടെ സൗന്ദര്യം കണ്ടാസ്വതിക്കാൻ നിരവധി പേരാണ് കൊച്ചിൻ പാല ത്തിന് മുളിൽ എത്തുന്നതു്.

Continue Reading

Demise

INTUC വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും കെ കരുണാകരൻ സ്മാരക ബസ്റ്റാൻഡ് കോംപ്ലക്സിന് മുന്നിൽ വച്ച് നടത്തി.

Published

on

INTUC മണ്ഡലം പ്രസിഡന്റ് K.H. സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ DCC ജനറൽ സെക്രട്ടറി ഷാഹിദ റഹ്മാൻ അനുസ്മരണ പ്രഭാഷണം നടത്തി.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വടക്കാഞ്ചേരി മണ്ഡലം മുൻ പ്രസിഡന്റ് A.S. ഹംസ ബ്ലോക്ക്‌ ഭാരവാഹികളായ T.V.സണ്ണി, ശശി മംഗലം, ബാബുരാജ് കണ്ടേരി, ടൗൺ കൗൺസിലർ സന്ധ്യ കൊടയ്ക്കാടത്ത്, മുൻ പഞ്ചായത്ത്‌ മെമ്പർ M.A.സുധൻ INTUC നേതാക്കളായ സേവിയർ മെയ്സൺ, M K നിഷാദ്, C T കുട്ടപ്പൻ, റഷീദ് ആറ്റൂർ, സന്തോഷ്‌ K T, അബ്ദുൾ റഹ്മാൻ, പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി A K. വാവുട്ടി
ബൂത്ത്‌ ഭാരവാഹികളായ G. ഹരിദാസ്, അനു സെബാസ്റ്റ്യൻ , M.J.ജയ്മോൻ, ബാബു പുല്ലാനിക്കാട്, ശശികുമാർ മാസ്റ്റർ, K. രാജൻ, N.H. ഇബ്രാഹിം, അസീക് അകമല,മുസ്തഫ അള്ളന്നൂർ, ഷാജി അകംപാടം, ഉണ്ണികൃഷ്ണൻ റയിൽവേ എന്നിവർ പങ്കെടുത്തു.

Continue Reading

Kerala

തിരുവനന്തപുരത്ത് ചെന്നാല്‍ ഉമ്മന്‍ ചാണ്ടിയെകാണാം

Published

on

ചീകിയൊതുക്കാതെ പാറിപ്പറക്കുന്ന മുടിയിഴകള്‍, സ്വതസിദ്ധമായ പുഞ്ചിരി, മുഖത്തേക്കൊന്ന് നോക്കുന്ന ആരും ഒരു നിമിഷം അമ്പരന്ന് പോകുന്ന ഉമ്മന്‍ചാണ്ടിയുടെ പൂര്‍ണകായ പ്രതിമ കണ്ടു ഭാര്യ മറിയാമ്മയും മകള്‍ മറിയയും വിതുമ്പി. അദ്ദേഹത്തിന്‍റെ സ്വന്തം വസ്ത്രങ്ങള്‍ ധരിപ്പിച്ച് നിര്‍ത്തിയ പ്രതിമ കണ്ട് ഭാര്യമറിയാമ്മയും മകള്‍ മറിയയും വിതുമ്പി. അദ്ദേഹത്തിന്‍റെ സ്വന്തം വസ്ത്രങ്ങള്‍ ധരിപ്പിച്ച് നിര്‍ത്തിയ പ്രതിമ കണ്ട് ഭാര്യ കൈയ്യിലും കവിളിലും തൊട്ടുകൊണ്ട് ഓര്‍മകളിലേക്ക് പോയി.

Continue Reading

Kerala

‘ചിരാഗ് പ്യുവര്‍ കൗ ഗീ’ നെയ്യ് നിരോധിച്ചു

Published

on

കണ്ടണശ്ശേരി പഞ്ചായത്തിലെ ആളൂരില്‍ പ്രവര്‍ത്തിക്കുന്ന ചിരാഗ് ഫുഡ് ആന്‍ഡ് ഡയറി പ്രൊഡക്‌സിന്റെ ‘ചിരാഗ് പ്യുവര്‍ കൗ ഗീ’ എന്ന ഉത്പ്പന്നത്തിന്റെ വില്‍പന നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ ബൈജു പി ജോസഫ് അറിയിച്ചു. മണലൂര്‍, ചേലക്കര ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ ഈ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ ലേബല്‍ ഇല്ലാതെ ടിന്നുകളില്‍ സൂക്ഷിച്ച നെയ്യ് പിടിച്ചെടുക്കുകയും ചെയ്തു. സാമ്പിളുകളുടെ പരിശോധനയില്‍ നെയ്യോടൊപ്പം എണ്ണയും കലര്‍ത്തിതയായി കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തില്‍ നിന്നും 77.6 കി.ഗ്രാം പാക്ക് ചെയ്ത ബോട്ടിലുകളും ടിന്നുകളില്‍ സൂക്ഷിച്ച 27.9 കി.ഗ്രാം നെയ്യും പിടിച്ചെടുത്തു. തുടര്‍നടപടിക്കായി സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു. നെയ്യിനോടൊപ്പം എണ്ണ ചേര്‍ക്കുന്നത് നിരോധിച്ച സാഹചര്യത്തിലാണ് ഉത്പ്പന്നത്തിന്റെ വില്‍പനയ്‌ക്കെതിരെ നടപടിയെടുത്തത്. പരിശോധനയില്‍ മണലൂര്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ അരുണ്‍ പി കാര്യാട്ട്, പി.വി ആസാദ്, ക്ലാര്‍ക്ക് മുഹമ്മദ് ഹാഷിഫ്, ഇ.എ രവി തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading

Crime

ബസ്സ് കാത്തിരുപ്പു കേന്ദ്രത്തിൽ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം

Published

on

വടക്കാഞ്ചേരിയിലെ ബസ്റ്റാന്റിനടുത്തുള്ള ബസ്സ് കാത്തിരുപ്പു കേന്ദ്രത്തിൽ രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം നടക്കുന്നതായി പരാതി. നേരം ഇരുട്ടുന്നതോടെ ഇവിടെ തമ്പടിക്കുന്ന ഇതര സംസ്ഥാനത്തുള്ളവർ ഇവിടെ ഇരുന്ന് മദ്യപിക്കു കയും, ബഹളം വെയ്ക്കു കയും ചെയ്യുന്നതുമൂലം സമീപത്തെ കച്ചവട സ്ഥാനങ്ങളിൽ ജോലി യെടുക്കുന്ന സ്ത്രീ തൊഴിലാളികൾ ഏറെ ഭീതിയിലാണ്. മദ്യത്തി നും മയക്കു മരുന്നി നും അടിമ പ്പെട്ട വർ ബസ്സ് കാത്തിരി പ്പ് കേന്ദ്ര ത്തിൽ സ്ഥിരമായി തമ്പടി ക്കുന്ന തായി സമീപ വാസി കൾ പറഞ്ഞു. പോലീസ് കോട്ടേഴ്സി ന്റെ മുൻ വശത്തുള്ള ബസ്സ് കാത്തിരി പ്പ് കേന്ദ്രത്തിലാണ് സംഭവം. ഇത്തരം ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണ മെന്ന് നാട്ടുകാർ ആവശ്യ പ്പെട്ടു.

Continue Reading

Kerala

ഇ.പി ജയരാജനെതിരെ സി.പി.എമ്മിൽ പടയൊരുക്കം

Published

on

ലോക്സഭാ തെരഞ്ഞെറുപ്പിലെ ഒരാൽവിക്ക് പിന്നാലെ ഇങ്ങുമുന്നണി കൺവീനർ ഇ.പി ജയരാജനെതിരെ സി.പി.എമ്മിൽ പടയൊരുക്കം. സംസ്ഥാന കമ്മിറ്റിയിലും ജില്ലാ നേതൃയോഗങ്ങളിലും ഉയർന്ന വിമർശനമാണ് ഇപിക്കെതിരെ ഒരു വിഭാഗം തമ്മിലുള്ള കൂടിക്കാഴ്ച്‌ചയും സി.പി.എമ്മിൽ സജീവചർച്ചയായി വരും.
ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട ചർച്ചകൾ നേതൃത്വത്തിൽ കഴിഞ്ഞെങ്കിലും സി.പി.എമ്മിൽ ഇപ്പോഴും അത് അവസാനിച്ചിട്ടില്ല. തിരുത്താൻ നദികൾ സ്വീകരിക്കാൻ വേണ്ടി നേത്യത്വം തീരുമാനിക്കുകയും ചെയ്‌തിട്ടുണ്ട്. അടിത്തട്ടിൽ നിന്നല്ല മുകളിൽനിന്നും തുടങ്ങണം തിരുത്തൽ എന്നാണ് പാർട്ടിക്കുള്ളിൽ പൊതു അഭിപ്രായം. കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കൺവീനറുമായ ഇ.പി ജയരാജനുമായി ബന്ധപ്പെട്ടതാണ് നേത്യയോഗങ്ങളിൽഉണ്ടായ പ്രധാനപ്പെട്ട ചർച്ചകൾ കണ്ണൂരിലെ റിസോർട്ട് വിവാദത്തിൽ ആയിരുന്നു തുടക്കം. തെരഞ്ഞെടുപ്പ് സമയത്ത് ഉയർന്നുവന്ന ഇ.പി ജയരാജനും ബിജെ.. മനാലി പ്രാകശ് ജാവദേക്കറും തമ്മിലുള്ള കൂടിക്കാഴ്ച്‌ചയുമായി ബന്ധപ്പെട്ട വാർത്തകളും തെരഞ്ഞെടുപ്പ് തോൽവിയുടെ ആക്കംകൂട്ടി എന്നാണ് പാർട്ടിക്കുള്ളിലെ പൊതു അഭിപ്രായം. മുന്നണി കൺവീനർക്ക് ചേർന്ന നിലപാടല്ലേ ഇപി സ്വീകരിച്ചതെന്ന് പല ജില്ലാ മനത്യയോഗങ്ങളിലും അഭിപ്രായങ്ങൾ ഉയർന്നു വന്നിട്ടുണ്ട്.
ഒരു ദിനപത്രത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി നൽകിയ അഭിമുഖത്തിൽ ചോദ്യത്തിന്റെ ഭാഗമാകാതെ തന്നെ ഇ.പിയുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചത് പാർട്ടി നട.. las സൂചനയായി കാണുന്നവരുമുണ്ട്. അതേസമയം മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളെ പാർട്ടി സെക്രട്ടറി തളളിക്കളയുകയും ചെയ്‌തു. ബി.ജെ.പി ബാന്ധവുമായി ബന്ധപ്പെട്ട ചർച്ചകൾ ഉണ്ടായതും അത് ഇവരുമുന്നണി കൺവീനർ തെരഞ്ഞെടുപ്പ് ദിവസം തന്നെ സമ്മതിച്ചതും സി.പി.എമ്മിനുള്ളിൽ വലിയ ചർച്ചകൾക്ക് വഴി വച്ചിട്ടുണ്ട്. തിരുത്തൽ നടപടിയുടെ ഭാഗമായി സി.പി.എം. എൽ.ഡി.എഫ് കൺവീനർക്കെതിരെ നടപടിയെടുക്കുമോ എന്ന ചോദ്യവും ഉയർന്നു വരുന്നുണ്ട്

Continue Reading
Advertisement
Advertisement

Trending