Connect with us

Sports

കാത്തിരിപ്പിന് അവസാനം : ഹോർഹെ പെരെയ്ര ഡയസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തുന്നു.

Published

on

കഴിഞ്ഞ‌ സീസണിൽ കേരള‌ ബ്ലാസ്റ്റേഴ്സിനായി മിന്നിയ താരമായിരുന്നു അർജന്റൈൻ സ്ട്രൈക്കറായ ഹോർഹെ പെരെയ്ര ഡയസ്. അർജന്റൈൻ ക്ലബ്ബായ അത്ലറ്റിക്കോ പ്ലാറ്റൻസിന്റെ താരമാണ് ഡയസ്. ക്ലബ്ബുമായി ഈ വർഷാവസാനം വരെയാണ് താരത്തിന് കരാറുള്ളത്. എന്നാൽ ബ്ലാസ്റ്റേഴ്സിന് ഡയസിനെ സ്വന്തമാക്കാനും, ഡയസിന് ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങിയെത്താനുമുള്ള ആഗ്രഹമുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഈ ട്രാൻസ്ഫർ ഇക്കുറി നടക്കുമെന്ന് ഏറെക്കുറെ വ്യക്തമായിരുന്നതാണെങ്കിലും ചില കാര്യങ്ങൾ‌ കരാർ സംഭവിക്കുന്നതിന് തടസമായി നിന്നിരുന്നു. എന്നാൽ ഇപ്പോളിതാ ബ്ലാസ്റ്റേഴ്സിലേക്കുള്ള ഡയസിന്റെ ട്രാൻസ്ഫർ കാര്യത്തിൽ നിലനിന്നിരുന്ന എല്ലാവിധ കടമ്പകളും, തടസങ്ങളും അവസാനിച്ചെന്നും താരക്കൈമാറ്റം ഉടൻ ഔദ്യോഗികമാകുമെന്നും റിപ്പോർട്ടുകൾ വന്നിരിക്കുന്നു. പെരെയ്ര ഡയസിന്റെ ട്രാൻസ്ഫർ അധികം വൈകാതെ കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. മഞ്ഞപ്പടയുടെ ആരാധകർക്ക് ഏറെ ആവേശം സമ്മാനിക്കുന്ന വാർത്തയാണിത് 2021-22 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ മൊത്തം 21 മത്സരങ്ങളിലായിരുന്നു ഡയസ് ബ്ലാസ്റ്റേഴ്സ് ജേഴ്സിയണിഞ്ഞത്. കഠിനാധ്വാനിയായിരുന്ന താരം ആക്രമണത്തിലെ ജോലിക്ക് പുറമേ പ്രതിരോധത്തിനെ സഹായിക്കാനും മുന്നിട്ട് നിന്നു‌. ഡയസിന്റെ ഈ വർക്ക് റേറ്റ് തന്നെയായിരുന്നു അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഫാൻ ഫേവറിറ്റാക്കി മാറ്റിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Kerala

ഈഞ്ചലോടി ഫുട്‌ബോള്‍ ലീഗ് സമാപിച്ചു.

Published

on

വടക്കാഞ്ചേരി-കുമരനെല്ലൂർ മില്ലേനിയം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന ഈഞ്ചലോടി ഫുട്ബോൾ ലീഗ് സമാപിച്ചു. സമാപന പരിപാടി ഡിവിഷൻ കൗൺസിലർ എ.ഡി.അജി ഉദ്ഘാടം ചെയ്യതു. ക്ലബ്ബ് ഭാരവാഹികളായ അജയ് മോഹൻ, എം.സുജി, അക്ഷയ് കുമാർ, കിരൺ ക്യഷ്ണകുമാർ, അജ്മൽ പി.എ,മിനാജ്, ശ്യാംകുമാർ ഷെബീർ.പി.എസ്, എന്നിവർ സന്നിദ്ധരായി. വാശി ഏറിയാ ഫൈനൽ മത്സരത്തിൽ ജോഗോ ബോണിറ്റോ. എഫ് .സി.ജേതാക്കളായി

Continue Reading

Sports

കൊച്ചിയില്‍ പുതിയ സ്റ്റേഡിയത്തിന് സ്ഥലം വാങ്ങാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പത്രപ്പരസ്യം നല്‍കി

Published

on

രാജ്യാന്തര സ്റ്റേഡിയത്തിനായി 30 ഏക്കര്‍ വരെ വാങ്ങാനാണ് നീക്കം.

Continue Reading

Sports

കാലിക്കറ്റ് യൂണിവേഴ്സിറ്റി നെറ്റ്ബോൾ വനിതാ മത്സരങ്ങൾക്ക് ക്രൈസ്റ്റ് കോളേജിൽ തുടക്കമായി

Published

on

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി നെറ്റ്‌ബോൾ വനിതാ മത്സരങ്ങൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ആരംഭിച്ചു.
ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ: ജോയ് പീണിക്കപ്പറമ്പിൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.
ഡോ ബിന്ദു ടി കല്യാൺ, ഡോ പോൾ ചാക്കോ, ഡോ സെബാസ്റ്റ്യൻ, ഡോ ലേഖ ജോസ്, എം എൻ നിതിൻ, എന്നിവർ സംസാരിച്ചു.
കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയ്ക്ക് കീഴിലെ വിവിധ കോളേജ് ടീമുകൾ പങ്കെടുക്കുന്ന മത്സരം നാളെ സമാപിക്കും.

Continue Reading

Sports

അണ്ടർ 19 വനിതാ ലോകകപ്പ്; ആതിഥേയരെ തകർത്ത് ഇന്ത്യക്ക് വിജയത്തുടക്കം

Published

on

അണ്ടർ 19 വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം. ഗ്രൂപ്പ് ഡിയിൽ നടന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റിനാണ് ഇന്ത്യ മറികടന്നത്. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 167 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 16.3 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. 57 പന്തിൽ പുറത്താകാതെ 92 റൺസെടുത്ത ഓപ്പണർ ശ്വേത സെഹ്‌റാവത്താണ് ഇന്ത്യയുടെ വിജയശിൽപി. ലോകകപ്പിനു മുൻപ് നടന്ന ടി-20 പരമ്പരയിൽ ഇന്ത്യക്കെതിരെ തകർന്നടിഞ്ഞ ദക്ഷിണാഫ്രിക്ക പക്ഷേ, ലോകകപ്പിൽ ഞെട്ടിച്ചു. 15 വയസുകാരി സിമോണി ലോറൻസ് തുടരെ ബൗണ്ടറികൾ നേടിയപ്പോൾ ഇന്ത്യ ഞെട്ടി. ഷബ്‌നം എംഡി എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ലോറൻസ് അടിച്ചുകൂട്ടിയത് 18 റൺസ്. സഹ ഓപ്പണർ എലാന്ദ്രി റെൻസ്ബർഗും സാവധാനം ആക്രമണ മോഡിലേക്കെത്തിയപ്പോൾ ഇന്ത്യ വിയർത്തു. നാലാം ഓവറിലെ അവസാന പന്തിൽ റെൻസ്ബർഗ് (13 പന്തിൽ 23) പുറത്തായതോടെ ഇന്ത്യയ്ക്ക് ശ്വാസം നേരെ വീണു. റെൻസ്ബർഗിനെ സോനം യാദവിൻ്റെ പന്തിൽ റിച്ച ഘോഷ് പിടികൂടുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഒലുഹ്ലെ സിയോയെ ഷഫാലി ക്ലീൻ ബൗൾഡാക്കി. പിന്നീട് റൺ നിരക്ക് കുറഞ്ഞു. അടുത്ത 9 ഓവറിൽ വെറും 36 റൺസെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് 2 വിക്കറ്റും നഷ്ടമായി. കയ്ല റെയ്‌നെകെയെ (26 പന്തിൽ 11) ട്രിഷയുടെ കൈകളിലെത്തിച്ച ഷഫാലിയാണ് രണ്ടാം വിക്കറ്റും സ്വന്തമാക്കിയത്. ഇതിനിടെ 33 പന്തിൽ ലോറൻസ് ഫിഫ്റ്റി തികച്ചു. അഞ്ചാം നമ്പറിൽ ക്രീസിലെത്തിയ മാഡിസൺ ലാൻഡ്സ്‌മാനും തകർപ്പൻ ഫോമിലായിരുന്നു. തുടരെ ബൗണ്ടറികൾ കണ്ടെത്തിയ ലാൻഡ്സ്‌മാൻ ഇന്ത്യയെ വീണ്ടും സമ്മർദത്തിലാക്കി. ഇതിനിടെ സിമോണി ലോറൻസ് (44 പന്തിൽ 61) റണ്ണൗട്ടായി. വൈകാതെ 17 പന്തിൽ 32 റൺസ് നേടിയ ലാൻഡ്സ്‌മാനെ പർശവി ചോപ്ര വിക്കറ്റിനു മുന്നിൽ കുടുക്കി. കരാബോ മെസോ (11 പന്തിൽ 19), മിയാൻ സ്‌മിറ്റ് (9 പന്തിൽ 16) എന്നിവർ പുറത്താവാതെ നിന്നു. മോശം ഫീൽഡിംഗ് ആണ് ഇന്ത്യയ്ക്ക് തിരിച്ചടി ആയത്. മറുപടി ബാറ്റിംഗിൽ ഷഫാലിയും ശ്വേതയും ചേർന്ന് അതിഗംഭീര തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ശ്വേത ആദ്യ ഓവറുകളിൽ ബുദ്ധിമുട്ടിയപ്പോൾ ഷഫാലി ടോപ്പ് ഗിയറിൽ കുതിച്ചു. താബിസെങ്ങ് നിനി എറിഞ്ഞ ആറാം ഓവറിൽ 5 ബൗണ്ടറിയും ഒരു സിക്സറും അടിച്ച ഷഫാലി പവർപ്ലേയിൽ ഇന്ത്യയെ വിക്കറ്റ് നഷ്ടമില്ലാതെ 70ലെത്തിച്ചു. 8ആം ഓവറിലെ ആദ്യ പന്തിൽ ഷഫാലി (16 പന്തിൽ 45) പുറത്തായി. മിയന സ്‌മിറ്റിനായിരുന്നു വിക്കറ്റ്. ഷഫാലി പുറത്തായതോടെ ശ്വേത കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. 12 പന്തിൽ 6, 23 പന്തിൽ 23 എന്നീ നിലകളിൽ നിന്ന് തുടർ ബൗണ്ടറികളിലൂടെ സ്കോർ ഉയർത്തിയ താരത്തോടൊപ്പം ട്രിഷയും ബൗണ്ടറികൾ കണ്ടെത്തി. എന്നാൽ, 11 പന്തിൽ 15 റൺസെടുത്ത് ട്രിഷ പുറത്തായി. ഇതിനിടെ 37 പന്തിൽ ശ്വേത ഫിഫ്റ്റി തികച്ചു. തുടർന്ന് ഇന്ത്യൻ ഇന്നിംഗ്സിനെ ഒറ്റക്ക് ചുമലിലേറ്റിയ ശ്വേത ഇന്ത്യയെ തകർപ്പൻ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. സൗമ്യ തിവാരി (10) മടങ്ങിയെങ്കിലും ഒരു ബൗണ്ടറിയിലൂടെ ശ്വേത ഇന്ത്യക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

Continue Reading

Sports

ഗോളടിച്ച് ലോക റെക്കോർഡിട്ട് കേരളം.

Published

on

സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിച്ച ഡ്രീം ഗോൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഉദ്യമത്തിൽ 12 മണിക്കൂർ കൊണ്ട് 4500 പെനാല്‍റ്റി കിക്കുകളാണ് പൂർത്തിയാക്കിയത്. ലോകത്ത് പലരാജ്യങ്ങളും ശ്രമിച്ച് പരാജയപ്പെട്ടിടത്താണ് കേരളത്തിന്റെ വിജയം.  ഗ്രൗണ്ടിൽ ഒരേ സമയം രണ്ടു ടീമുകളും ഗ്യാലറിയിൽ നാലു ടീമുകളും ഷൂട്ടൗട്ടിനു സജ്ജമായിരിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം നടത്തിയത്.

Continue Reading

Sports

ഇതിഹാസമേ വിട; ഫുട്‌ബോളിനായി ജനിച്ച പെലെ

Published

on

ഫുട്ബോൾ രാജാവ് പെലെ അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു. 82 വയസായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു. പെലെയുടെ സംസ്ക്കാരം ചൊവ്വാഴ്ച നടക്കും. സ്വന്തം നാടായ സാൻ്റോസിലാണ് താരത്തിൻ്റെ സംസ്ക്കാരം നടക്കുക. ബ്രസീലിന് വേണ്ടി മൂന്ന് ലോകകപ്പുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മൂല്യമേറിയ പ്രതിഭയായിരുന്നു പെലെ. ഒരു മാസം മുൻപാണ് ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരമെന്ന പേരും പെലെക്കുണ്ട്. 1958, 62, 70, എന്നീ വര്‍ഷങ്ങളിലായിരുന്നു പെലെയുടെ കീഴില്‍ ബ്രസീല്‍ കിരീടം നേടിയത്. എക്കാലത്തെയും മികച്ച ബ്രസീല്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.

Continue Reading
Advertisement
Advertisement

Trending