Connect with us

Local

നാടക പ്രവർത്തകനും സമാന്തര വിദ്യാഭ്യാസ രംഗത്തെ പ്രമുഖനുമായിരുന്ന ശേഖർ അത്താണിക്കൽ അന്തരിച്ചു.

Published

on

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചിത്സയിലിരിക്കെ. ഇന്നലെ രാത്രി 11.40 ന് ആയിരിന്നു അന്ത്യം. അടിയന്തിരാവസ്ഥക്കു മുൻപു മുതലേ നക്സൽ പ്രസ്ഥാനങ്ങളുമായി സജീവ ബന്ധം പുലർത്തിപ്പോരികയും വിപ്ലവ രാഷ്ട്രീയ, സാംസ്ക്കാരിക രംഗങ്ങളിൽ നേതൃത്വപരമായ പങ്കു വഹിച്ചിരുന്നു. അടിയന്തിരാവസ്ഥക്കുശേഷം ജനകീയ സാംസ്കാരിക വേദിയും സി.പി.ഐ (എം. എൽ) പാർട്ടിയും കെട്ടിപ്പടുക്കുന്നതിൽ സജീവമായ പങ്കു വഹിച്ചു. ശേഖരറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന കുന്നംകുളത്തെ സുധ കോളേജ് ഒരു സമാന്തര വിദ്യാഭ്യാസ സ്ഥാപനം എന്നതിലുപരി പുരോഗമനപരവും വിപ്ലവപരവുമായി ചിന്തിക്കുന്നവരുടെ ഒരു സാംസ്ക്കാരിക കേന്ദ്രം കൂടിയായിരുന്നു. വേലൂരിൽ അദ്ദേഹം ആരംഭിച്ച ‘ ബോധി ‘ കേളേജ് നൂറു കണക്കിനു വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകി. ആഗോളീകരണത്തിന്റെ പ്രാദേശിക പ്രയോഗരൂപങ്ങൾക്കെതിരെ കേരളത്തിൽ നടന്ന എല്ലാ ജനകീയ സമരങ്ങളും വേലൂരിലും പരിസരങ്ങളിലും പ്രതിഫലിച്ചത് ശേഖരൻ മാഷ് നേതൃത്വം നൽകിയ സമരങ്ങളിലൂടെയാണ്. ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ് ‘ നാടകം നിരോധിച്ചപ്പോൾ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടി കേരളത്തിൽ ഉയർന്നുവന്ന പ്രസ്ഥാനത്തിന്റേയും അടിയന്തിരാവസ്ഥ രക്തസാക്ഷി പി. രാജന്റെ പ്രതിമ കക്കയത്തു സ്ഥാപിക്കുന്നതിനു നടത്തിയ വിപ്ലവ ശക്തികളുടെ ശ്രമങ്ങളെ അടിച്ചു തകർക്കാൻ ഭരണകൂടം നടത്തിയ കടന്നാക്രമണങ്ങൾക്കെതിരായ പ്രചരണത്തിന്റേയും മുഖ്യ മുഖമായിരുന്നു ശേഖരൻ ‘പ്രവാചകരെ കല്ലെറിയുന്നവർ ‘ തുടങ്ങി ശേഖരൻ മാഷ് അരങ്ങത്തെത്തിച്ച എത്രയോ നാടകങ്ങൾ നിരവധി വേദികളിൽ ചടുലമായ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. സമാന്തര വിദ്യാഭ്യാസ രംഗം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്കു നൽകുന്ന വിലപ്പെട്ട സംഭാവനകളെ തികഞ്ഞ ആത്മവിശ്വാസത്തോടെ നോക്കിക്കണ്ടിരുന്ന ശേഖരൻ കേരളത്തിലെ പാരലൽ കോളേജുകളുടെ സംഘടനയുടെ അദ്ധ്യക്ഷനായിരുന്നു. ജനകീയ സാംസ്ക്കാരിക വേദിയുടെ തുടർച്ചയായി 1989 ൽ രൂപീകരിക്കപ്പെട്ട ജനകീയ കലാസാഹിത്യ വേദിയുടെ സംസ്ഥാന കമ്മിറ്റി അംഗവും തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റുമായിരുന്നു ശേഖരൻ. മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ലാഗ് ) ന്റെ തൃശൂർ ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്. ഭാര്യ വത്സ. മക്കൾ സന്യാൽ, സന്താൾ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Demise

വേട്ടയാടപ്പെട്ടപ്പോഴെല്ലാം ഉമ്മന്‍ ചാണ്ടി ചേര്‍ത്തുനിര്‍ത്തി’; ബിനീഷ്കോടിയേരി

Published

on

വേട്ടയാടപ്പെട്ടപ്പോഴെല്ലാം ഉമ്മൻ ചാണ്ടി ചേർത്തുനിർത്തിയെന്ന് കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. ഏറെ വേട്ടയാടപ്പെട്ട കുടുംബങ്ങളാണ് ഉമ്മൻ ചാണ്ടിയുടേതും കോടിയേരിയുടേതുമെന്ന് ബിനീഷ് കോടിയേരി 24നോട് പറഞ്ഞു മ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിൽ കോട്ടയം പുതുപ്പള്ളിയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ബിനീഷ്. ജയിലിൽ കിടന്നപ്പോൾ തന്നെ വിളിച്ചാശ്വസിപ്പിച്ച ഒരേയൊരു നേതാവായിരുന്നു ഉമ്മൻ ചാണ്ടി.

Continue Reading

India

കരുണം കൂട്ടായ്മ ജനഹൃദയങ്ങളില്‍ ഉമ്മന്‍ ചാണ്ടി എന്ന വിഷയത്തില്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചു

Published

on

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് കരുണം കൂട്ടായ്മ ജനഹൃദങ്ങളിൽ ഉമ്മൻചാണ്ടി എന്ന വിഷയത്തിന് ആസ്പദമാക്കി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിച്ചു.

Continue Reading

Kerala

മുണ്ടത്തിക്കോട് കല്ലടി ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ സൗജന്യ ഔഷധ കഞ്ഞി വിതരണം ആരംഭിച്ചു

Published

on

രാമായണമാസത്തോടനുബന്ധിച്ചു മുണ്ടത്തിക്കോട് കല്ലടി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഒരാഴ്ച ക്കാലം നടത്തുന്ന സൗജന്യ ഔഷധ കഞ്ഞി വിതരണം ആരംഭിച്ചു. ട്രസ്റ്റ് ചെയർമാൻ മാരാത്ത് ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ സുധീഷ്ബാബു അധ്യക്ഷത വഹിച്ചു. പാതിരിക്കോട്ടുകാവ് ക്ഷേത്രസമിതി സെക്രട്ടറി രാജൂ മാരാത്ത് മുഖ്യ അഥിതി ആയി രുന്നു. നൂറ് കണക്കിന് ഭക്ത ജനങ്ങൾ പങ്കാളികളായി. ഇ എം രാമപ്രസാദ് സ്വാഗതവും ജി രഘുനാഥ് നന്ദിയും പറഞ്ഞു. കെ മണികണ്ഠൻ, കെ എം സജീഷ്, പി ബി ബിനീഷ്, വി എസ് സ്മിഷാദ്. സുരേഷ്, സജിത്ത് പുത്തൻവീട്ടിൽ എന്നിവർ നേതൃത്വം നൽകി.

Continue Reading

Exclusive

യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ സാധ്യത

Published

on

യുപി ബിജെപിയിലെ സംസ്‌ഥാന ഘടകത്തിൽ ചേരിതിരിവുകൾ ഉണ്ടെന്ന വാർത്തകൾക്കിടെ യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്നു ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മന്ത്രിസഭയ്ക്ക് പുറമെ ബിജെപി സംസ്‌ഥാന ഘടകത്തിലും വലിയ അഴിച്ചുപണികൾ നടന്നേക്കുമെന്നാണു സൂചന മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയും തമ്മിലുള്ള അസ്വാരസ്യങ്ങൾക്കിടെയാണു പാർട്ടി തലത്തിലും കാബിനറ്റിലും മാറ്റങ്ങൾക്ക് ബിജെപി ഒരുങ്ങുന്നത്

Continue Reading

Entertainment

സ്പന്ദനം വടക്കാഞ്ചേരിയുടെ 10ാമത് രാജ്യാന്തര ചലച്ചിത്ര മേള ജൂലായ് 5 മുതൽ ജൂലായ് 10 വരെ

Published

on

സ്പന്ദനം വടക്കാഞ്ചേരിയുടെ 10ാമത് രാജ്യാന്തര ചലച്ചിത്ര മേള ജൂലായ് 5 മുതൽ ജൂലായ് 10 വരെ ന്യൂരാഗം തിയ്യറ്ററിൽ നടത്തുവാൻ തീരുമാനിച്ചതിൻ്റെ പ്രാരംഭ ചർച്ചകൾക്ക് വടക്കാഞ്ചേരി ഫെഡറൽ ബാങ്കിനു സമീപത്തുള്ള മാക്സ് മീഡിയയിൽ തുടക്കം കുറിച്ചു. യോഗത്തിൽ സ്പന്ദനം പ്രസിഡണ്ട് സി.ഒ ദേവസ്സി അദ്ധ്യക്ഷനായി ചർച്ചകൾക്ക് തുടക്കമിട്ടു. രാജ്യാന്തര ഫിലിം സെലക്ഷൻ കമ്മിറ്റി കോർഡിനേറ്റർമാരായ ജയൻ മേലേതിൽ, PSA ബക്കർ, പി.എസ്.മണികണ്ഠൻ തിരഞ്ഞെടുക്കുന്ന സിനിമകളെ കുറിച്ച് വിലയിരുത്തി. ഷോർട്ട് ഫിലിം പ്രദർശനത്തെ സംബ്ബന്ധിച്ച ചർച്ചകളും നടന്നു. ഷോർട്ട് ഫിലിം 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ ദൈർഘ്യമുള്ളവ കൂടി ഇപ്രാവശ്യത്തെ മത്സര പ്രദർശനത്തിൽ ഉൾപ്പെടുത്തും. ഷോർട്ട് ഫിലിം റെജിസ്ട്രേഷൻ ഫീ 500 രൂപയിൽ നിന്ന് 1000 രൂപയായി ഉയർത്തി. സെലക്ഷൻ കമ്മിറ്റി കണ്ട് വിലയിരുത്തി മാത്രമായിരിക്കും പ്രദർശിപ്പിക്കുക.

ആദ്യ ദിവസം സൂപ്പർ സ്റ്റാർ കേറ്റഗിരിയിലുള്ള തമിഴ് സിനിമയുടെ മേള നടക്കും. ഇപ്രാവശ്യം 6 ദിവസങ്ങളിലായിട്ടാണ് രാജ്യാന്തര ചലച്ചിത്ര മേള നടത്തുക. കുട്ടികൾക്കുള്ള സിനിമകളും സ്ത്രീ ശാക്തീകരണ സിനിമകളും ഉൾപ്പെടുത്തുന്നതായിരിക്കും. ചർച്ചയിൽ സെക്രട്ടറി സുഭാഷ്പുഴക്കൽ , വൈ: പ്രസിഡണ്ട്മാരായ പി എസ് എ ബക്കർ, എം.കെ. ഉസ്മാൻ എന്നിവരും എക്സിക്യുട്ടീവ് അംഗങ്ങളായ കൂടാതെ ടി.വർഗ്ഗീസ്, കെ. ആർ. ബാലകൃഷ്ണൻ, വി.അശോകൻ. ഷോർട്ട് ഫിലിം കോർഡിനേറ്ററായ കെ.സി. പോൾസൺ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
സെക്രട്ടറി
സുഭാഷ്പുഴക്കൽ

Continue Reading

Kerala

രമ്യാ ഹരിദാസിനെതിരെ ചേലക്കരയിൽ പോസ്റ്റർ.

Published

on

ചേലക്കരയിൽ സ്ഥാനാർത്ഥിയാക്കുന്നതിൽ എതിർപ്പ്..ഞങ്ങൾക്ക് ഞങ്ങളെ അറിയുന്ന സ്ഥാനാർത്ഥി മതിയെന്ന് പോസ്റ്റർ. സേവ് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്റർ പതിച്ചത് . ലോകസഭാ തെരഞ്ഞെടുപ്പിൽ രമ്യ ഹരിദാസിന്റെ തോൽ‌വിയിൽ കോൺഗ്രസ് പാർട്ടിക്കകത്ത്‌ അതൃപ്തി ഉണ്ടായിരുന്നു . ഇതിന്റെ പിന്നാലെ ആണ് ഇന്നലെ രാത്രി രമ്യ ഹരിദാസിനെതിരെ സേവ് കോൺഗ്രസിന്റെ പേരിൽ പോസ്റ്റർ പതിച്ചത്

Continue Reading
Advertisement
Advertisement

Trending